By using this site, you agree to the Privacy Policy and Terms of Use.
Accept
Mattul liveMattul liveMattul live
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Search
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Reading: സങ്കീര്‍ണ മേഖലയില്‍ ചെന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി, പിപിഇ കിറ്റുള്‍പ്പെടെ നല്‍കാതെ രക്ഷാപ്രവര്‍ത്തകര്‍ മടങ്ങി; ഗുരുതര അനാസ്ഥ
Sign In
Font ResizerAa
Font ResizerAa
Mattul liveMattul live
  • Mattul News
  • Gulf News
  • Kannur
  • Kerala
  • India
  • World
Search
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Have an existing account? Sign In
Follow US
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Mattul live > Blog > Kerala > സങ്കീര്‍ണ മേഖലയില്‍ ചെന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി, പിപിഇ കിറ്റുള്‍പ്പെടെ നല്‍കാതെ രക്ഷാപ്രവര്‍ത്തകര്‍ മടങ്ങി; ഗുരുതര അനാസ്ഥ
Kerala

സങ്കീര്‍ണ മേഖലയില്‍ ചെന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി, പിപിഇ കിറ്റുള്‍പ്പെടെ നല്‍കാതെ രക്ഷാപ്രവര്‍ത്തകര്‍ മടങ്ങി; ഗുരുതര അനാസ്ഥ

MattulLive
Last updated: August 9, 2024 2:58 pm
MattulLive
2 Min Read
SHARE

കല്‍പ്പറ്റ: വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങളില്‍ നടത്തിയ ജനകീയ തെരച്ചിലില്‍ ആനയടികാപ്പില്‍ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങള്‍ എയർ ലിഫ്റ്റ് ചെയ്യാനായില്ല.

തെരച്ചിലിന് ഇറങ്ങിയ 8 എട്ടുപേരെയും അവിടെ നിന്ന് എയർ ലിഫ്റ്റ് ചെയ്തിരുന്നു. എന്നാല്‍ മൃതദേഹങ്ങള്‍ കൊണ്ടുവരാൻ പിപിഇ കിറ്റ് പോലുള്ള സുരക്ഷ സംവിധാനങ്ങള്‍ നല്‍കാത്തതിനാല്‍ മൃതദേഹം കൊണ്ടുവരാനായില്ലെന്ന് സന്നദ്ധ പ്രവർത്തകർ പറഞ്ഞു. രാവിലെ കണ്ടെത്തിയ നാലു മൃതദേഹങ്ങളാണ് മണിക്കൂറുകള്‍ പിന്നിട്ടിട്ടും മാറ്റാൻ കഴിയാതെ വന്നത്.

പിപിഇ കിറ്റ് നല്‍കിയില്ല. കവറുകളും ഗ്ലൗസും മാത്രമാണ് നല്‍കിയത്. അതുപയോഗിച്ച്‌ മൃതദേഹങ്ങള്‍ കൊണ്ടുവരാൻ ആകില്ലെന്ന് തങ്ങള്‍ അറിയിച്ചതായും സന്നദ്ധ പ്രവർത്തകർ അറിയിച്ചു. 4 മൃതദേഹങ്ങളും ഇപ്പോഴും സൂചിപ്പാറയ്ക്ക് താഴെയുള്ള സ്ഥലത്ത് തന്നെയാണുള്ളത്. ഇവ അഴുകിയ നിലയിലാണെന്നും സന്നദ്ധ പ്രവർത്തകർ അറിയിച്ചു. അതേസമയം, വിഷയത്തില്‍ പ്രതികരണവുമായി ജില്ലാഭരണകൂടം രംഗത്തെത്തി. സമയം വൈകിയതിനാല്‍ മൃതദേഹങ്ങള്‍ ഇന്ന് എയർ ലെഫ്റ്റ് ചെയ്യാൻ സാധിക്കില്ലെന്ന് ജില്ലാ ഭരണകൂടം പ്രതികരിച്ചു. നാളെ എയർ ലിഫ്റ്റ് ചെയ്യാൻ ശ്രമിക്കുമെന്നും കളക്ടറുടെ ഓഫീസ് അറിയിക്കുന്നു. രാവിലെ 9.50 ഓടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയ വിവരം സന്നദ്ധ പ്രവർത്തകർ അധികൃതരെ അറിയിച്ചത്.

വയനാട് ഉരുള്‍ ദുരന്തമുണ്ടായി പതിനൊന്നാം നാള്‍ പിന്നിടുനമ്ബോള്‍ ജനകീയ തെരച്ചിലില്‍ 4 മൃതദേഹം കണ്ടെത്തിയത്. സൂചിപ്പാറയിലെ ദുർഘട മേഖലയില്‍ സന്നദ്ധപ്രവർത്തകരാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ദുരന്ത മേഖലയിലെ ഇന്നത്തെ ജനകീയ തെരച്ചില്‍ അവസാനിപ്പിച്ചിരുന്നു. ഞായറാഴ്ച വീണ്ടും തുടരും. കാണാതായത് 133 പേരെന്നാണ് ഔദ്യോഗിക കണക്ക്. ജനകീയ തെരച്ചില്‍ നടന്ന മേഖലയില്‍ നിന്ന് മൃതദേഹങ്ങളൊന്നും കണ്ടെത്താനായില്ല. ഒരു ഭാഗത്ത് ജനകീയ തെരച്ചില്‍ നടക്കുന്നതിനിടെയാണ് സൂചിപ്പാറയിലെ അപകട സാധ്യത കൂടിയ സ്ഥലത്ത് നിന്ന് സന്നദ്ധ പ്രവർത്തകരും ദൗത്യ സംഘവും ചേർന്ന് ശ്രമകരമായ ദൗത്യത്തിലൂടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്സ്, പോലിസ് വിഭാഗങ്ങള്‍ക്കൊപ്പം റവന്യു വകുപ്പ് ജീവനക്കാരും പ്രദേശവാസികളും ജനപ്രതിനിധികളും സന്നദ്ധപ്രവര്‍ത്തകരുമാണ് ജനകീയതെരച്ചിലില്‍ അണിനിരന്നത്. ദുരന്തത്തില്‍ കാണാതായ പരമാവധിയാളുകളെയും കണ്ടെത്താന്‍ സാധ്യമായ എല്ലാ വഴികളിലൂടെയും ശ്രമിക്കുകയെന്ന ദൗത്യവുമായാണ് ജനകീയ തെരച്ചില്‍ നടന്നത്. ഇന്ന് രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയായിരുന്നു തെരച്ചില്‍. ദുരിതാശ്വാസ ക്യാമ്ബുകളിലും ബന്ധുവീടുകളിലും മറ്റുമായി കഴിയുന്നവരില്‍ രജിസ്റ്റര്‍ ചെയ്ത 190 പേരും തെരച്ചില്‍ സംഘത്തോടൊപ്പം ചേര്‍ന്നു. ഇവരെ അതിരാവിലെ സ്ഥലത്തെത്തിച്ചാണ് ജനകീയ തെരച്ചില്‍ തുടങ്ങിയത്.

ഉരുള്‍ പൊട്ടല്‍ ദുരന്തത്തിന്റെ പ്രഭവ കേന്ദ്രമായ പുഞ്ചിരിമട്ടം, മുണ്ടക്കൈ ടൗണ്‍ഭാഗം, ചൂരല്‍മല സ്‌കൂള്‍ റോഡ് എന്നിവടങ്ങളിലെല്ലാം പ്രത്യേക വിഭാഗങ്ങളായി തിരിഞ്ഞാണ് തെരച്ചില്‍ നടത്തിയത്. പുഞ്ചിരിമട്ടത്തെ തകര്‍ന്ന വീടുകള്‍ക്കരികില്‍ ആദ്യമെത്തിയ സംഘത്തോടൊപ്പം ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി.എ.മുഹമ്മദ് റിയാസും ഉണ്ടായിരുന്നു. ഉത്തരമേഖല ഐ.ജി. കെ സേതുരാമന്‍ തെരച്ചില്‍ സംഘത്തിന് നേതൃത്വം നല്‍കി.

കാണാതായവരുടെ ബന്ധുക്കളും പ്രദേശവാസികളും ജനപ്രതിനിധികളും ചൂണ്ടിക്കാണിച്ച സ്ഥലങ്ങളിലും ആവശ്യപ്പെട്ട സ്ഥലങ്ങളിലുമെല്ലാം വിശദമായ പരിശോധന നടത്തിയിരുന്നു. സംശയമുള്ള ഇടങ്ങള്‍ മണ്ണുമാന്തി യന്ത്രങ്ങളുപയോഗിച്ച്‌ മണ്ണുനീക്കി പരിശോധിച്ചു. പൊലീസ് ഡോഗ് സ്‌ക്വാഡിനെയും തെരച്ചിലിന് ഉപയോഗിച്ചു. ജില്ലാ ഭരണകൂടം തയ്യാറാക്കിയ പട്ടിക പ്രകാരം ദുരന്തത്തില്‍ കാണാതായ 131 പേരാണുള്ളത്. ഇവരെയും കണ്ടെത്താനുള്ള പരിശ്രമങ്ങളാണ് മുന്നേറുന്നത്.

You Might Also Like

ചക്കരക്കല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി പരിഹാരത്തിനെത്തിയ ആള്‍ കുഴഞ്ഞുവീണ് മരിച്ചു

റെയില്‍വേ സ്റ്റേഷനില്‍ രണ്ടാം തവണയും പ്രസവമെടുത്ത് സുഹ്റാബി

മലപ്പുറത്തെ നിപ മരണം ! തിരുവാലി, മമ്ബാട് പഞ്ചായത്തുകളിലെ 5 വാര്‍ഡുകളെ കണ്ടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ചു

അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് കര്‍ണാടക വഹിക്കും; ഷിരൂരില്‍ തെരച്ചില്‍ തുടരുമെന്ന് സിദ്ധരാമയ്യ

ഫറൂഖ് കോളജിലെ അതിരുവിട്ട ഓണാഘോഷം; ഹൈക്കോടതി സ്വമേധയാ കേസെടുത്തു

TAGGED:keralalatest newswayanad

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.
[mc4wp_form]
By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
Previous Article വെറും രണ്ട് കമ്ബിയും വെച്ച്‌, 10 ലക്ഷം എംഎല്‍എ യുടെ ആസ്തി വികസന ഫണ്ട്    എന്ന് എഴുതി വെക്കുന്നവര്‍ക്ക് ഒരു പാഠമാകട്ടെ; മാതൃകയായി ശിഹാബ് തങ്ങളുടെ പേരിലുള്ള മനോഹരമായ ബസ് സ്റ്റോപ്പ്
Next Article മാട്ടൂൽ മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ്‌ സ്ഥാപകദിനാചരണവും സബ് ജില്ലാ സബ് ജൂനിയർ ചെസ്സ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മുആദ് സിറാജിന് അനുമോദനവും നടത്തി

Stay Connected

235.3kFollowersLike
69.1kFollowersFollow
11.6kFollowersPin
56.4kFollowersFollow
136kSubscribersSubscribe
4.4kFollowersFollow

Latest News

വിവാഹഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം;
Kerala November 15, 2024
വയനാട് ദുരിതാശ്വാസത്തിനായി ബിരിയാണി ചലഞ്ച്: 1.2 ലക്ഷം തട്ടിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Kerala November 12, 2024
ഒടുവില്‍ ദിവ്യ കീഴടങ്ങി
Kannur October 29, 2024
ആസീം വെളിമണ്ണ എന്നാൽ നമ്മുടെ ഊഹങ്ങൾക്കും പരമാവധി സാധ്യകളുടെയും അപ്പുറമാണ്.
Kerala October 24, 2024
- Advertisement -

You Might also Like

World

ഗസ്സയിലെ ജനങ്ങള്‍ക്കും വേണം മാന്യമായ ജീവിതം

MattulLive MattulLive September 17, 2024
Kannur

ചെറുകുന്നിൽ വാഹനാപകടം

MattulLive MattulLive September 15, 2024
Kerala

വയനാട് പുനരധിവാസം: ആദ്യഘട്ട സഹായം കൈമാറി

MattulLive MattulLive September 2, 2024
Kerala

സൗദിയില്‍ മലയാളി യുവാവും ഭാര്യയും മരിച്ചനിലയില്‍;

MattulLive MattulLive August 29, 2024
//

We influence 20 million users and is the number one business and technology news network on the planet

Sign Up for Our Newsletter

Subscribe to our newsletter to get our newest articles instantly!

[mc4wp_form id=”847″]

Mattul liveMattul live
Follow US
© 2022 Mattul Live. All Rights Reserved.
  • Terms & Conditions
  • Insights
  • Faq
Welcome Back!

Sign in to your account