By using this site, you agree to the Privacy Policy and Terms of Use.
Accept
Mattul liveMattul liveMattul live
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Search
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Reading: ആശുപത്രി ബില്‍ നല്‍കാൻ പണമില്ല; പിഞ്ചുകുഞ്ഞിന്റെ മൃതദേഹത്തിനായി മലയാളി ദമ്ബതിമാര്‍ കാത്തിരുന്നത് 2 ദിവസം
Sign In
Font ResizerAa
Font ResizerAa
Mattul liveMattul live
  • Mattul News
  • Gulf News
  • Kannur
  • Kerala
  • India
  • World
Search
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Have an existing account? Sign In
Follow US
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Mattul live > Blog > Kerala > ആശുപത്രി ബില്‍ നല്‍കാൻ പണമില്ല; പിഞ്ചുകുഞ്ഞിന്റെ മൃതദേഹത്തിനായി മലയാളി ദമ്ബതിമാര്‍ കാത്തിരുന്നത് 2 ദിവസം
Kerala

ആശുപത്രി ബില്‍ നല്‍കാൻ പണമില്ല; പിഞ്ചുകുഞ്ഞിന്റെ മൃതദേഹത്തിനായി മലയാളി ദമ്ബതിമാര്‍ കാത്തിരുന്നത് 2 ദിവസം

MattulLive
Last updated: August 12, 2024 6:14 am
MattulLive
1 Min Read
SHARE

ചെന്നൈ: ആശുപത്രി ബില്‍ത്തുക നല്‍കാൻ കഴിയാതെവന്നതോടെ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം വിട്ടുകിട്ടാൻ മലയാളി ദമ്ബതിമാർ കാത്തുനിന്നത് രണ്ടുദിവസം.

മലയാളി സംഘടനകളുടെ ഇടപെടലിനെത്തുടർന്നാണ് പിന്നീട് മൃതദേഹം വിട്ടുനല്‍കിയത്.

തലശ്ശേരി പാറാല്‍ സ്വദേശികളായ അരുണ്‍ രാജ്, അമൃത ദമ്ബതിമാരുടെ പൂർണവളർച്ചയെത്താതെ ജനിച്ച കുഞ്ഞാണ് മരിച്ചത്. ബില്‍ത്തുകയായ 13 ലക്ഷം രൂപ നല്‍കാൻ കഴിയാതെവന്നതോടെയാണ് മൃതദേഹം വിട്ടുനല്‍കില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചത്.

തിരുവട്ടിയൂർ ആകാശ് ആശുപത്രിയില്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത ആറുമാസംമാത്രം വളർച്ചയുള്ള കുഞ്ഞിനെ ആരോഗ്യപ്രശ്നത്തെത്തുടർന്ന് ജൂലായ് 23-നാണ് ഗിണ്ടിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

രണ്ടാഴ്ച ചികിത്സിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ടുമുതല്‍ മൂന്നുലക്ഷം രൂപവരെ ചികിത്സയ്ക്കായി വേണ്ടിവരുമെന്നാണ് അധികൃതർ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്ബോള്‍ പറഞ്ഞിരുന്നതെന്ന് ബന്ധുക്കള്‍ അറിയിച്ചു. ചികിത്സ ഫലിക്കാതെ കുട്ടി ശനിയാഴ്ച മരിച്ചു.

എന്നാല്‍, ചികിത്സച്ചെലവ് 13 ലക്ഷം രൂപയായെന്നും മുഴുവൻ പണവും തന്നാല്‍മാത്രമേ മൃതദേഹം വിട്ടുതരൂവെന്ന നിലപാടില്‍ അധികൃതർ ഉറച്ചുനിന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്ബോള്‍ ഘട്ടം ഘട്ടമായി 1.18 ലക്ഷം രൂപ മാതാപിതാക്കള്‍ അധികൃതർക്കു നല്‍കിയിരുന്നു.

ആരോഗ്യ ഇൻഷുറൻസ് കമ്ബനി 2.72 ലക്ഷം രൂപയും ആശുപത്രി അധികൃതർക്ക് കൈമാറിയിരുന്നു. എന്നാല്‍ ബാക്കിയുള്ളതുക പൂർണമായും നല്‍കാതെ മൃതദേഹം വിട്ടുതരില്ലെന്ന നിലപാടില്‍ത്തന്നെയായിരുന്നു അധികൃതർ.

മലയാളി സംഘടനാ പ്രവർത്തകരും സി.പി.എം. ഗിണ്ടി എരിയാ സെക്രട്ടറി വെങ്കിടേഷ്, എരിയാ കമ്മിറ്റി അംഗം ഇസ്മയില്‍ എന്നിവർ അധികൃതരുമായി ചർച്ചനടത്തി.

ഒടുവില്‍ 1.39 ലക്ഷം രൂപകൂടി നല്‍കിയാല്‍ മൃതദേഹം വിട്ടുകൊടുക്കാമെന്ന് ആശുപത്രി അധികൃതർ സമ്മതിച്ചു. അത്രയും തുകനല്‍കി ഞായറാഴ്ച വൈകീട്ടോടെയാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്.

കൂടുതല്‍ ചെലവുവരുമെന്ന് അറിയിച്ചിരുന്നു-അധികൃതർ

ചികിത്സയില്‍ കൂടുതല്‍ ചെലവുവരുമെന്നതിനെക്കുറിച്ച്‌ പിതാവിനെ അറിയിച്ചിരുന്നെന്ന് ആശുപത്രി അധികൃതർ. എത്ര തുക വേണ്ടിവരുമെന്ന് കുഞ്ഞിന്റെ പിതാവിനെ അറിയിച്ചിരുന്നോയെന്ന ചോദ്യത്തിന് പക്ഷേ, അധികൃതർ പ്രതികരിച്ചില്ല. സംഭവത്തില്‍ ഗിണ്ടി പോലീസ് ഇടപെട്ടിട്ടുണ്ട്.

You Might Also Like

മുസ്‌ലിംകള്‍ മനുഷ്യരല്ലേ നിങ്ങള്‍ എന്തിനാണ് അവരെ കൊല്ലുന്നത്’ മുസ്‌ലിമെന്ന് കരുതി ഗോരക്ഷാ ഗുണ്ടകള്‍ വെടിവെച്ചു കൊന്ന ആര്യന്റെ അമ്മ ചോദിക്കുന്നു

കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി വിദ്യാർഥിക്ക് ദാരുണാന്ത്യം

രാവിലെ മാലിന്യം കളയാന്‍ പോയ വിദ്യാര്‍ഥിനി തിരികെ വന്നില്ല; എറണാകുളം നെട്ടൂരില്‍ പെണ്‍കുട്ടി കായലില്‍ വീണതായി സംശയം

ലഹരി കലാകാരന്മാര്‍ക്ക് ഉപയോഗിക്കാനുള്ളത്; ഞാൻ ജയിലില്‍ പോയത് എന്തിനാണെന്ന് അറിയാമല്ലോ!; പ്രകോപിതനായ ഷൈൻ ടോം

ആര്‍.എസ്.എസ്-അജിത് കുമാര്‍ ബാന്ധവം കേരളത്തെ അപകടത്തിലാക്കും -ഐ.എൻ.എല്‍

TAGGED:indiakeralalatest news

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.
[mc4wp_form]
By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
Previous Article ലീഗിൻ്റെ ശബ്ദത്തെ ഭയമുള്ളത് കൊണ്ടാണ് ബിജെപി സര്‍ക്കാര്‍ ജെ.പി.സിയില്‍ നിന്ന് പാര്‍ട്ടിയെ ഒഴിവാക്കിയത് : ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി
Next Article വയനാടിന്റെ കണ്ണീരൊപ്പാൻ ‘ തൻ്റെ സമ്പാദ്യ കുടുക്കയിലെ മുഴുവൻ ചില്ലറ തുട്ടുകളും കെഎംസിസി ബഹ്റൈൻ കണ്ണൂർ ജില്ല കമ്മിറ്റിക്ക് നൽകി

Stay Connected

235.3kFollowersLike
69.1kFollowersFollow
11.6kFollowersPin
56.4kFollowersFollow
136kSubscribersSubscribe
4.4kFollowersFollow

Latest News

വിവാഹഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം;
Kerala November 15, 2024
വയനാട് ദുരിതാശ്വാസത്തിനായി ബിരിയാണി ചലഞ്ച്: 1.2 ലക്ഷം തട്ടിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Kerala November 12, 2024
ഒടുവില്‍ ദിവ്യ കീഴടങ്ങി
Kannur October 29, 2024
ആസീം വെളിമണ്ണ എന്നാൽ നമ്മുടെ ഊഹങ്ങൾക്കും പരമാവധി സാധ്യകളുടെയും അപ്പുറമാണ്.
Kerala October 24, 2024
- Advertisement -

You Might also Like

India

ആറു ദിവസം മാത്രം പ്രായമായ കുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മ അറസ്റ്റില്‍.

MattulLive MattulLive August 31, 2024
Kerala

ദുരിതാശ്വാസ സന്നദ്ധ സേവനമനുഷ്ഠിച്ച വൈറ്റ് ഗാർഡ് അംഗങ്ങള്‍ക്ക് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി നല്‍കുന്ന ആദരവും വൈറ്റ് ഗാർഡ് സംഗമവും സപ്തംബർ 11

MattulLive MattulLive August 24, 2024
Gulf News

കാർ പാലത്തില്‍ നിന്ന് വെള്ളത്തിലേക്ക് വീണ് അപകടം. നാല് യുവാക്കള്‍ മരിച്ചു.

MattulLive MattulLive August 25, 2024
Sports

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ 100 കോടി ഫോളോവേഴ്സ്; ചരിത്രമെഴുതി ക്രിസ്റ്റ്യാനോ

MattulLive MattulLive September 13, 2024
//

We influence 20 million users and is the number one business and technology news network on the planet

Sign Up for Our Newsletter

Subscribe to our newsletter to get our newest articles instantly!

[mc4wp_form id=”847″]

Mattul liveMattul live
Follow US
© 2022 Mattul Live. All Rights Reserved.
  • Terms & Conditions
  • Insights
  • Faq
Welcome Back!

Sign in to your account