By using this site, you agree to the Privacy Policy and Terms of Use.
Accept
Mattul liveMattul liveMattul live
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Search
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Reading: പ്ലസ് വൺ സീറ്റൊഴിവ്: സി.പി.എം പ്രചാരണം വ്യാജമെന്ന് യൂത്ത് ലീഗ്, കാരണം എണ്ണിപ്പറഞ്ഞ് ടി.പി. അഷ്റഫലി
Sign In
Font ResizerAa
Font ResizerAa
Mattul liveMattul live
  • Mattul News
  • Gulf News
  • Kannur
  • Kerala
  • India
  • World
Search
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Have an existing account? Sign In
Follow US
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Mattul live > Blog > Kerala > പ്ലസ് വൺ സീറ്റൊഴിവ്: സി.പി.എം പ്രചാരണം വ്യാജമെന്ന് യൂത്ത് ലീഗ്, കാരണം എണ്ണിപ്പറഞ്ഞ് ടി.പി. അഷ്റഫലി
Kerala

പ്ലസ് വൺ സീറ്റൊഴിവ്: സി.പി.എം പ്രചാരണം വ്യാജമെന്ന് യൂത്ത് ലീഗ്, കാരണം എണ്ണിപ്പറഞ്ഞ് ടി.പി. അഷ്റഫലി

MattulLive
Last updated: August 13, 2024 12:14 pm
MattulLive
3 Min Read
SHARE

പ്ലസ് വണ്‍ പ്രവേശനം പൂർത്തിയായപ്പോള്‍ സംസ്ഥാനത്താകെ 53,253 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണെന്നും ഇതില്‍ 7,642 സീറ്റുകള്‍ മലപ്പുറത്താണെന്നുമുള്ള സി.പി.എം പ്രചാരണം വസ്തുതകളില്‍ നിന്നുള്ള ഒളിച്ചോട്ടമാണെന്ന് മുസ്‍ലിം യൂത്ത് ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ടി.പി.അഷ്റഫലി.

മലപ്പുറത്ത് സീറ്റിനായി നടത്തിയ പ്രതിഷേധങ്ങള്‍ വെറുതെയായിരുന്നെന്നും ഇതാ സീറ്റുകള്‍ കൂട്ടത്തോടെ ഒഴിഞ്ഞുകിടക്കുകയാണെന്നുമുള്ള ദേശാഭിമാനിയുടേയും സി.പി.എം അനുകൂല സോഷ്യല്‍ മീഡിയ ഹാൻഡിലുകളും ആഘോഷം വ്യാജപ്രചാരണമാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലെ പ്രസക്ത ഭാഗങ്ങള്‍ വായിക്കാം:

ഒഴിവുവന്നതില്‍ അധികവും പണം കൊടുത്ത് പഠിക്കേണ്ട സീറ്റുകള്‍:

മലപ്പുറത്ത് 7642 സീറ്റുകള്‍ ഒഴിവുണ്ടെന്നത് നേരാണെങ്കിലും അതില്‍ 68 ശതമാനവും (5173 എണ്ണം) പണം കൊടുത്ത് പഠിക്കേണ്ട അണ്‍എയ്ഡഡ് സ്കൂളുകളിലാണ്. ഇതാണ് സി.പി.എം/ ന്യായീകരണ തൊഴിലാളികള്‍ അറിയാത്തതോ മറച്ചുവെച്ചതോ ആയ സത്യം. ഫീസ് നല്‍കി പഠിക്കേണ്ട ഈ സീറ്റുകള്‍ക്ക് സർക്കാർ ഏകജാലക പ്രവേശനം ബാധകമല്ല. എല്ലാവർഷവും ഇത്തരം അണ്‍എയ്ഡഡ് സ്കൂളികളില്‍ ശരാശരി 5,000നും 6,000നും ഇടയില്‍ സീറ്റ് ഒഴിഞ്ഞുകിടക്കാറുണ്ടെന്ന് മുൻവർഷങ്ങളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും.

ഇതുകഴിച്ചാല്‍ സർക്കാർ, എയ്ഡഡ് സ്കൂളുകളിലായി ജില്ലയില്‍ ബാക്കിയുള്ള മെറിറ്റ് സീറ്റുകളുടെ എണ്ണം 2469 ആണ്. ഇത്തവണ മലപ്പുറത്തെ സീറ്റ് ക്ഷാമം പരിഹരിക്കാൻ മുസ്‍ലിം ലീഗും അതിന്‍റെ പോഷക സംഘടനകളും ഉള്‍പ്പെടെ നിരന്തരം ഉയർത്തിയ പ്രക്ഷോഭത്തിലൂടെ സർക്കാർ 120 താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചു. ഓരോ ബാച്ചിലും 60 സീറ്റ് എന്ന നിലയില്‍ 120 താല്‍ക്കാലിക ബാച്ചുകളിലൂടെ മലപ്പുറം ജില്ലയില്‍ ഈ വർഷം വർധിച്ചത് 7200 സീറ്റുകളാണ്. ഈ താല്‍ക്കാലിക ബാച്ചുകള്‍ ഗവ. സ്കൂളുകളില്‍ അനുവദിച്ചിരുന്നില്ലെങ്കില്‍ ജില്ലയിലെ സർക്കാർ സ്കൂളുകളില്‍ പ്രവേശനം നേടിയവരില്‍ 5067 പേർ പുറത്താകുമായിരുന്നു.

മലപ്പുറത്തെ സർക്കാർ സ്കൂളുകളില്‍ എങ്ങനെ സീറ്റ് ഒഴിവ് വന്നു?

എങ്ങനെ മലപ്പുറത്തെ സർക്കാർ സ്കൂളുകളില്‍ ഇത്തവണ 2133 സീറ്റ് ഒഴിവ് വന്നു എന്ന് കൂടി പരിശോധിക്കപ്പെടണം. അതിനുള്ള ചില കാരണങ്ങള്‍ ഇനി പറയാം:

താല്‍ക്കാലിക ബാച്ചുകളില്‍ ഒന്ന് പോലും സയൻസില്ല: മലപ്പുറത്ത് അനുവദിച്ച 120 താല്‍ക്കാലിക ബാച്ചുകളില്‍ ഒന്ന് പോലും സയൻസില്‍ ആയിരുന്നില്ല. സയൻസ് കോമ്ബിനേഷൻ താല്‍പര്യമുള്ള കുട്ടികള്‍ക്ക് മുമ്ബിലേക്ക് ഹ്യുമാനിറ്റീസ് ബാച്ച്‌ അനുവദിക്കുമ്ബോഴുണ്ടാകുന്ന പ്രശ്നമാണ് അല്‍പ്പമെങ്കിലും സീറ്റ് ഒഴിഞ്ഞുകിടക്കാനുള്ള കാരണങ്ങളിലൊന്ന്.

സീറ്റ് നല്‍കിയത് എല്ലാം കഴിഞ്ഞ ശേഷം: പ്രവേശന നടപടികള്‍ അവസാനഘട്ടത്തിലെത്തിയ ശേഷം അനുവദിച്ച ബാച്ചുകളാണ് മറ്റൊരു പ്രശ്നം. മൂന്ന് മുഖ്യഘട്ട അലോട്ട്മെന്‍റുകളും രണ്ട് സപ്ലിമെന്‍ററി അലോട്ട്മെന്‍റുകളും ഒരു ട്രാൻസ്ഫർ അലോട്ട്മെന്‍റും കഴിഞ്ഞ ശേഷമാണ് പുതിയ ബാച്ചിലേക്ക് കുട്ടികളില്‍നിന്ന് ഓപ്ഷൻ സ്വീകരിച്ചതും അലോട്ട്മെന്‍റ് നടത്തിയതും. പ്ലസ് വണ്‍ ക്ലാസ് തുടങ്ങി ഒന്നര മാസത്തിലേറെ പിന്നിട്ടശേഷമാണ് താല്‍ക്കാലിക ബാച്ചുകളിലേക്ക് അലോട്ട്മെന്‍റ് നടക്കുന്നത്. സീറ്റ് ലഭിക്കാത്ത വിദ്യാർഥികള്‍ എവിടെയെങ്കിലും കയറിപ്പറ്റാനുള്ള നെട്ടോട്ടത്തില്‍ പലവഴിക്ക് തിരിയും.

സമാന്തര മാർഗങ്ങള്‍ തേടി: സീറ്റില്ലാതെ നില്‍ക്കുന്ന കുട്ടികള്‍ സമാന്തര മാർഗങ്ങള്‍ തേടുന്നതും കുറച്ചെങ്കിലും സീറ്റ് ഒഴിഞ്ഞുകിടക്കാൻ കാരണമായി.

തിരൂരില്‍ സീറ്റിന് ആവശ്യക്കാരുണ്ടെങ്കില്‍ നിലമ്ബൂരില്‍ അനുവദിച്ചിട്ട് കാര്യമില്ല: ഏത് പ്രദേശത്താണ് സീറ്റ് ആവശ്യം എന്നത് പരിശോധിക്കാതെയാണ് താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചത്. സർക്കാർ നിയോഗിച്ച രണ്ടംഗ സമിതി സ്കൂളുകളില്‍ എത്തി സൗകര്യമുണ്ടോ എന്ന പരിശോധനയാണ് നടത്തിയത്. അല്ലാതെ ഏത് മേഖലയിലാണ് സീറ്റ് വേണ്ടത് എന്ന പരിശോധന നടത്തിയില്ല. ഉദാഹരണത്തിന് തിരൂരില്‍ സീറ്റിന് ആവശ്യക്കാരുണ്ടെങ്കില്‍ നിലമ്ബൂരില്‍ ബാച്ച്‌ അനുവദിച്ചിട്ട് കാര്യമില്ലെന്ന് ചുരുക്കം.

സീറ്റുണ്ടെങ്കില്‍ പഠിക്കാൻ കുട്ടികളുണ്ട്

ഇതൊക്കെയാണെങ്കിലും മലപ്പുറത്ത് ഇത്തവണ പ്ലസ് വണ്‍ പ്രവേശനം നേടിയത് (അണ്‍എയ്ഡഡില്‍ ഉള്‍പ്പെടെ) 70,689 പേരാണ്. അത് സർവകാല റെക്കോർഡാണ്. 120 താല്‍ക്കാലിക ബാച്ചുകള്‍ ഇല്ലായിരുന്നെങ്കില്‍ ഇത് 65,000ന് താഴെയാകുമായിരുന്നു.

അതായത് മലപ്പുറത്ത് സീറ്റുണ്ടെങ്കില്‍ പഠിക്കാൻ കുട്ടികളുണ്ടെന്നതിന് ഇതില്‍പരം തെളിവ് വേണമോ എന്ന് വ്യാജകണക്കുമായി സോഷ്യല്‍ മീഡിയയില്‍ ന്യായീകരണം ചമക്കാൻ ഇറങ്ങുന്ന ദേശാഭിമാനിയും സി.പി.എം സൈബർ ഹാൻഡിലുകളും പരിശോധിക്കണം.

‘ആ അസുഖം വേറെയാണ്’

മലപ്പുറത്തെ സീറ്റൊഴിവിന്‍റെ കണക്ക് നിരത്തുന്നവർ മറ്റ് ജില്ലകളില്‍ ബാച്ച്‌ വർധന ഒന്നുമില്ലാതെ തെക്കൻ കേരളത്തില്‍ ഒഴിഞ്ഞുകിടക്കുന്ന സീറ്റിന്‍റെ കണക്ക് കൂടി പരിശോധിക്കണം. അതിങ്ങനെയാണ്: തിരുവനന്തപുരം 5366, കൊല്ലം 5021, പത്തനംതിട്ട 4079, ആലപ്പുഴ 3423, കോട്ടയം 2991, ഇടുക്കി 1651, എറണാകുളം 5659, തൃശൂർ 5141. വർഷങ്ങളായി തുടരുന്ന ഈ ജില്ലകളിലെ സീറ്റൊഴിവൊന്നും നിങ്ങളെ അലോസരപ്പെടുത്തുന്നില്ലെങ്കില്‍ ആ അസുഖം വേറെയാണ്. ആ അസുഖത്തിനുള്ള മരുന്ന് കൂടിയാണ് ലോക്സഭ തെരഞ്ഞെടുപ്പില്‍ നിങ്ങള്‍ക്ക് പൊതുജനം തന്നത്.

പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ മുസ്‍ലിം ലീഗും അതിന്‍റെ പോഷക സംഘടനകളും ഏറ്റെടുത്ത സമരം ലക്ഷ്യം കണ്ടാണ് അവസാനിപ്പിച്ചത്. മേലില്‍ ഇത്തരം ക്യാപ്സൂളുകളുമായി ഇറങ്ങരുതെന്നേ ദേശാഭിമാനിയോട് പറയാനുള്ളൂ

You Might Also Like

നാലാം ഘട്ട സോളാർ ലൈറ്റ് സ്ഥാപിച്ചു

മുങ്ങി നശിച്ചത് 300 ആഡംബര കാറുകള്‍, കൈകുഞ്ഞിനെ രക്ഷിച്ചത് കൊട്ടയില്‍ കയറ്റി; മഴക്കെടുതിയില്‍ ആന്ധ്രയും തെലങ്കാനയും

മുസ്ലിമാണെങ്കില്‍ ആരെയും കൊല്ലാമെന്നാണോ; തീരാനോവിലും മനുഷ്യത്വമുയര്‍ത്തിപ്പിടിച്ച്‌ ആര്യൻ മിശ്രയുടെ മാതാപിതാക്കള്‍

വയനാട് ദുരിത ബാധിത സേവനം: വൈറ്റ് ഗാർഡ് വൊളന്റിയർ സവാദിന് ആദരവ് നൽകി

സമര കാഹളം നാളെ; വിവിധ പഞ്ചായത്ത് കേന്ദ്രങ്ങളില്‍ യൂത്ത് ലീഗ് ക്യാമ്ബയിൻ

TAGGED:facebookkeralalatest newsmalappuram

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.
[mc4wp_form]
By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
Previous Article കണ്ണൂരില്‍ കുഞ്ഞിനെ എടുത്തതിന് തര്‍ക്കം; സഹോദരങ്ങളെയും ജ്യേഷ്ഠൻ്റെ ഭാര്യയെയും വെട്ടിപ്പരിക്കേല്‍പ്പിച്ച്‌ യുവാവ്
Next Article പുതിയ എൻഫീൽഡ് ക്ലാസിക് 350 അവതരിപ്പിച്ചു

Stay Connected

235.3kFollowersLike
69.1kFollowersFollow
11.6kFollowersPin
56.4kFollowersFollow
136kSubscribersSubscribe
4.4kFollowersFollow

Latest News

വിവാഹഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം;
Kerala November 15, 2024
വയനാട് ദുരിതാശ്വാസത്തിനായി ബിരിയാണി ചലഞ്ച്: 1.2 ലക്ഷം തട്ടിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Kerala November 12, 2024
ഒടുവില്‍ ദിവ്യ കീഴടങ്ങി
Kannur October 29, 2024
ആസീം വെളിമണ്ണ എന്നാൽ നമ്മുടെ ഊഹങ്ങൾക്കും പരമാവധി സാധ്യകളുടെയും അപ്പുറമാണ്.
Kerala October 24, 2024
- Advertisement -

You Might also Like

Kerala

കാന്തല്ലൂരില്‍ വനമേഖലയിലെ റിസോര്‍ട്ടില്‍ മലപ്പുറത്തെ 3 പേര്‍, പൊലീസെത്തിയപ്പോള്‍ നായ്ക്കളെ അഴിച്ചുവിട്ടു

MattulLive MattulLive August 29, 2024
World

ഗസ്സയിലെ പള്ളി തകർത്ത് ഖുർആന്റെ പതിപ്പുകള്‍ കത്തിച്ച ഇസ്രായേല്‍ സൈനികരുടെ നടപടിയെ അപലപിച്ച്‌ ഹമാസ്.

MattulLive MattulLive August 25, 2024
Mattul News

DRONA ATHLETICS ACADEMY MATTOOL പുതിയ ജഴ്സിയുടെ പ്രകാശനം നടന്നു

MattulLive MattulLive September 8, 2024
Kerala

സര്‍ക്കാര്‍ സ്കൂളില്‍ തോക്കുമായി പ്ലസ് വണ്‍ വിദ്യാര്‍ഥി, സഹപാഠിക്ക് നേരെ വെടിയുതിര്‍ത്തു: ഞെട്ടിക്കുന്ന സംഭവം ആലപ്പുഴയില്‍

MattulLive MattulLive August 8, 2024
//

We influence 20 million users and is the number one business and technology news network on the planet

Sign Up for Our Newsletter

Subscribe to our newsletter to get our newest articles instantly!

[mc4wp_form id=”847″]

Mattul liveMattul live
Follow US
© 2022 Mattul Live. All Rights Reserved.
  • Terms & Conditions
  • Insights
  • Faq
Welcome Back!

Sign in to your account