By using this site, you agree to the Privacy Policy and Terms of Use.
Accept
Mattul liveMattul liveMattul live
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Search
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Reading: ടെലിഗ്രാം ഗ്രൂപ്പിലുള്ളവര്‍ ജാഗ്രതൈ. പലരും കുടുങ്ങിയേക്കാം; മെസേജിങ് ആപ്പ് കര്‍ശന നിരീക്ഷണത്തില്‍
Sign In
Font ResizerAa
Font ResizerAa
Mattul liveMattul live
  • Mattul News
  • Gulf News
  • Kannur
  • Kerala
  • India
  • World
Search
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Have an existing account? Sign In
Follow US
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Mattul live > Blog > World > ടെലിഗ്രാം ഗ്രൂപ്പിലുള്ളവര്‍ ജാഗ്രതൈ. പലരും കുടുങ്ങിയേക്കാം; മെസേജിങ് ആപ്പ് കര്‍ശന നിരീക്ഷണത്തില്‍
World

ടെലിഗ്രാം ഗ്രൂപ്പിലുള്ളവര്‍ ജാഗ്രതൈ. പലരും കുടുങ്ങിയേക്കാം; മെസേജിങ് ആപ്പ് കര്‍ശന നിരീക്ഷണത്തില്‍

MattulLive
Last updated: August 27, 2024 8:12 pm
MattulLive
2 Min Read
SHARE

സ്ഥാപകൻ പവല്‍ ദുറോവിനെ പാരിസില്‍ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തില്‍ മെസേജിംഗ് സോഷ്യല്‍ മീഡിയ ആപ്പായ ടെലിഗ്രാം ഇന്ത്യയില്‍ നിരോധിക്കാൻ സാധ്യതയെന്ന് റിപ്പോർട്ടുകള്‍

ടെലിഗ്രാം വഴി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് അറിഞ്ഞിട്ടും തടയാന്‍ നടപടി സ്വീകരിച്ചില്ലെന്നതാണ് ദുറോവിനെതിരെയുള്ള ആരോപണം. മയക്കുമരുന്ന് കടത്ത്, കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തതിന്റെ ചിത്രങ്ങളുടെ പ്രചാരണത്തിന് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം പ്രോത്സാഹനമായി എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്.

ഗുരുതര കുറ്റകൃത്യങ്ങള്‍, ചൂതാട്ടം, ഷെയർ മാർക്കറ്റ് തട്ടിപ്പ് എന്നിവയുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ നിരീക്ഷണത്തില്‍ തുടരുന്നതിടയിലാണ് സ്ഥാപകൻ അറസ്റ്റിലായിരിക്കുന്നത്ത്. ഏറ്റവും കൂടുതല്‍ പ്രചാരമുള്ള ജനപ്രിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഒന്നായ ടെലിഗ്രാമിന് രാജ്യത്ത് 50 ലക്ഷം ഉപയോക്താക്കളാണ്‌ ഉള്ളത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻ്റർ (I4C) ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയവും (MeitY) ആണ് ടെലഗ്രാമിനെപ്പറ്റി പരിശോധിക്കുന്നത്. ആരോപണത്തില്‍ കുറ്റകൃത്യങ്ങള്‍ക്ക് വേദിയൊരുക്കുന്നു എന്നത് കണ്ടെത്തിയാല്‍ നിരോധന മടക്കമുള്ള നടപടികളിലേക്ക് സർക്കാർ കടക്കുമെന്നാണ് റിപ്പോർട്ടുകള്‍. യുജിസി നെറ്റ് പരീക്ഷ ചോദ്യപേപ്പർ ഈ പ്ലാറ്റ്‌ഫോം വഴി ചോർന്നതടക്കമുള്ള സംഭവങ്ങള്‍ക്ക് ശേഷം നീരീഷണം കൂടുതല്‍ ശക്തമായിരുന്നു. ടെലിഗ്രാമിനെതിരെ നിരവധി പരാതികള്‍ ഉയർന്നിട്ടും ഇന്ത്യയില്‍ ഓഫീസുകളൊന്നും ഇല്ലാത്തിനാല്‍ പ്രവർത്തനങ്ങള്‍ ഇതുവരെ ട്രാക്ക് ചെയ്യാൻ കഴിഞ്ഞിരുന്നില്ല.

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന പോസ്റ്റുകള്‍ നീക്കം ചെയ്യാൻ കഴിഞ്ഞ വർഷം ഒക്ടോബറില്‍ ഐടി മന്ത്രാലയം ടെലിഗ്രാമിന് നോട്ടീസ് നല്‍കിയിരുന്നു. പൈറസിയും വ്യാജ നിക്ഷേപ പദ്ധതികളും തീവ്രവാദ പ്രവര്‍ത്തനങ്ങളും ആപ്പുവഴി നടക്കുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ടെലിഗ്രാമിലെ ഗ്രൂപ്പുകളും അതിലെ ആക്ടിവിറ്റികളുമെല്ലാം കർശന പരിശോധനയ്ക്ക് വിധേയമാക്കി കൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകള്‍. വിവിധ ഗ്രൂപ്പുകള്‍ സംശയത്തിൻ്റെ നിഴലിലാണ്. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും സിനിമകളുടെയും വ്യാജപതിപ്പുകളും വ്യാപകമായി പങ്കുവയ്ക്കുന്നത് ഇത്തരം ഗ്രൂപ്പുകള്‍ വഴിയാണ്.

റഷ്യയില്‍ ജനിച്ച പവേല്‍ ദുറോവ് ഇപ്പോള്‍ യു.എ.ഇയിലെ ദുബൈയിലാണു കഴിയുന്നത്. ടെലഗ്രാമിന്റെ ആസ്ഥാനവും ഇവിടെയാണു സ്ഥിതിചെയ്യുന്നത്. യു.എ.ഇ, ഫ്രാൻസ് ഇരട്ട പൗരത്വവും അദ്ദേഹത്തിനുണ്ട്. 2013ലാണ് സഹോദരൻ നിക്കോളൈ ദുറോവുമായി ചേർന്ന് പവേല്‍ ദുറോവ് ടെലഗ്രാം എന്ന പേരില്‍ ആൻഡ്രോയ്ഡ്-ഐ.ഒ.എസ് പതിപ്പുകള്‍ പുറത്തിറക്കുന്നത്. ചുരുങ്ങിയ വർഷങ്ങള്‍ കൊണ്ട് ലോകമെങ്ങും കത്തിപ്പടർന്നു ആപ്ലിക്കേഷൻ. നിലവില്‍ ശതകോടിയിലേറെ സബ്സ്‌ക്രൈബർമാരുള്ള ടെലഗ്രാം ഫേസ്ബുക്ക്, വാട്സ്‌ആപ്പ്, ഇൻസ്റ്റഗ്രാം, ടിക്ടോക് എന്നിവ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും ജനപ്രീതിയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമാണ്.

വി.കെ അല്ലെങ്കില്‍ വികോണ്‍ടാക്ടെ എന്ന പേരില്‍ റഷ്യൻ ആസ്ഥാനമായുള്ള മറ്റൊരു സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിന്റെ കൂടി സ്ഥാപകനാണ് പവേല്‍ ദുറോവ്. 2006ല്‍ ആരംഭിച്ച പ്ലാറ്റ്ഫോം പക്ഷേ പലതവണ റഷ്യൻ ഭരണകൂടത്തിന്റെ അപ്രീതിക്കു പാത്രമായിട്ടുണ്ട്. പലപ്പോഴും പ്രതിപക്ഷ കക്ഷികള്‍ക്കും നേതാക്കള്‍ക്കുമെതിരെ നടപടി സ്വീകരിക്കണമെന്ന ഭരണകൂട നിർദേശങ്ങള്‍ക്ക് പലപ്പോഴും കമ്ബനി വഴങ്ങിയില്ല. ഒടുവില്‍ ഭരണകൂടത്തിനു കീഴടങ്ങാൻ കൂട്ടാക്കാതെ 2014ല്‍ പവേല്‍ രാജ്യംവിടുകയായിരുന്നു.

You Might Also Like

ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ ഹൃദയാഘാതം മൂലം 19 കാരൻ മരിച്ചു

തലശ്ശേരി എരഞ്ഞോളിപ്പാലം ബോട്ട്ജെട്ടിക്ക് സമീപത്ത് നിന്ന് പുഴയിലേക്ക് ചാടിയ പെണ്‍കുട്ടി മരിച്ചു

സൗദിയില്‍ നിന്നും മകളോടൊപ്പം നാട്ടിലെത്തിയ പിതാവും മകളും വാഹനാപകടത്തില്‍ മരിച്ചു.

കുവൈറ്റില്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ക്ക് രാസ ലഹരിയും മൊബൈല്‍ ഫോണുകളും ഡ്രോണുകള്‍ വഴി എത്തിച്ചു നല്‍കാനുള്ള തന്ത്രം പരാജയപ്പെടുത്തി

യുടൂബിനു തീയിട്ട് റൊണാൾഡോ’ ചാനൽ തുടങ്ങി  മണിക്കൂറിൽ 5000000 ഫോളോവേഴ്സ് കടന്നു

TAGGED:latest newsTelegramworld

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.
[mc4wp_form]
By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
Previous Article ഇംഗ്ലണ്ട്‌ മുൻ പരിശീലകൻ സ്വെൻ ഗൊരാൻ എറിക്‌സൺ അന്തരിച്ചു
Next Article സ്വാദും ആരോഗ്യവും ഒരുമിച്ച്‌; പൈനാപ്പിളിന്റെ അത്ഭുതഗുണങ്ങള്‍

Stay Connected

235.3kFollowersLike
69.1kFollowersFollow
11.6kFollowersPin
56.4kFollowersFollow
136kSubscribersSubscribe
4.4kFollowersFollow

Latest News

വിവാഹഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം;
Kerala November 15, 2024
വയനാട് ദുരിതാശ്വാസത്തിനായി ബിരിയാണി ചലഞ്ച്: 1.2 ലക്ഷം തട്ടിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Kerala November 12, 2024
ഒടുവില്‍ ദിവ്യ കീഴടങ്ങി
Kannur October 29, 2024
ആസീം വെളിമണ്ണ എന്നാൽ നമ്മുടെ ഊഹങ്ങൾക്കും പരമാവധി സാധ്യകളുടെയും അപ്പുറമാണ്.
Kerala October 24, 2024
- Advertisement -

You Might also Like

Kerala

മുണ്ടക്കൈയില്‍ നാളെ ജനകീയ തിരച്ചില്‍; പങ്കാളികളാകാന്‍ ദുരന്തബാധിതരുടെ ബന്ധുക്കളും സുഹൃത്തുക്കളും

MattulLive MattulLive August 8, 2024
India

യെച്ചൂരിയുടെ മൃതദേഹം എയിംസിന് മെഡിക്കല്‍ പഠനത്തിന്, 14ന് എകെജി ഭവനില്‍ പൊതുദര്‍ശനം,

MattulLive MattulLive September 12, 2024
Kerala

ബഹറൈനില്‍ നിന്നും വന്ന മലപ്പുറം സ്വദേശി, കസ്റ്റംസിന് സംശയം; കിട്ടിയത് 3 ലക്ഷത്തിന്‍റെ സ്വര്‍ണം, 26,000 സിഗരറ്റും

MattulLive MattulLive September 5, 2024
Kannur

യുവാവിനെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടത് യാത്രക്കാരി കണ്ടു; കരാര്‍ ജീവനക്കാരനെതിരെ കേസെടുത്ത് പൊലീസ്

MattulLive MattulLive October 14, 2024
//

We influence 20 million users and is the number one business and technology news network on the planet

Sign Up for Our Newsletter

Subscribe to our newsletter to get our newest articles instantly!

[mc4wp_form id=”847″]

Mattul liveMattul live
Follow US
© 2022 Mattul Live. All Rights Reserved.
  • Terms & Conditions
  • Insights
  • Faq
Welcome Back!

Sign in to your account