By using this site, you agree to the Privacy Policy and Terms of Use.
Accept
Mattul liveMattul liveMattul live
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Search
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Reading: കാന്തല്ലൂരില്‍ വനമേഖലയിലെ റിസോര്‍ട്ടില്‍ മലപ്പുറത്തെ 3 പേര്‍, പൊലീസെത്തിയപ്പോള്‍ നായ്ക്കളെ അഴിച്ചുവിട്ടു
Sign In
Font ResizerAa
Font ResizerAa
Mattul liveMattul live
  • Mattul News
  • Gulf News
  • Kannur
  • Kerala
  • India
  • World
Search
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Have an existing account? Sign In
Follow US
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Mattul live > Blog > Kerala > കാന്തല്ലൂരില്‍ വനമേഖലയിലെ റിസോര്‍ട്ടില്‍ മലപ്പുറത്തെ 3 പേര്‍, പൊലീസെത്തിയപ്പോള്‍ നായ്ക്കളെ അഴിച്ചുവിട്ടു
Kerala

കാന്തല്ലൂരില്‍ വനമേഖലയിലെ റിസോര്‍ട്ടില്‍ മലപ്പുറത്തെ 3 പേര്‍, പൊലീസെത്തിയപ്പോള്‍ നായ്ക്കളെ അഴിച്ചുവിട്ടു

MattulLive
Last updated: August 29, 2024 6:02 am
MattulLive
2 Min Read
SHARE

ഇടുക്കി: മലപ്പുറം എടവണ്ണയില്‍ ഗള്‍ഫ് വ്യവസായിയുടെ വീടിന് തീവെച്ച്‌ ശേഷം മുങ്ങിയ ക്വട്ടേഷൻ ടീമംഗങ്ങളെ കാന്തല്ലൂരില്‍ ഉള്‍വനത്തിനരികെയുള്ള റിസോർട്ടില്‍ നിന്നും പൊലീസ് സംഘം സാഹസികമായി പിടികൂടി.

ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ പൊലീസിനെ കണ്ട് പട്ടിയെ അഴിച്ച്‌ വിട്ട് കടിപ്പിക്കാൻ ശ്രമിച്ചു. ഇതിനിടയില്‍ രക്ഷപ്പെടാൻ ശ്രമിച്ച യുവാക്കളെ സാഹസികമായ മല്‍പ്പിടുത്തത്തിനൊടുവിലാണ് അന്വേഷണ സംഘം പിടികൂടിയത്. ഒന്നരമാസം മുൻപ് മലപ്പുറം എടവണ്ണയില്‍ ഗള്‍ഫ് വ്യവസായിയുടെ വീടിന് തീയിട്ട് കുടുംബാംഗങ്ങളെ കൊല്ലാൻ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ചെർപ്പുളശേരി മൂലൻ കുന്നത്ത് അബ്ദുല്‍ റസാഖ് (25), പരപ്പനങ്ങാടി കരിങ്കല്ലത്താണി സ്വദേശി വലിയ പറമ്ബത്ത് ഷെഫീഖ് (28), പ്രതികളെ മറയൂരില്‍ ഒളിച്ച്‌ താമസിക്കാൻ സഹായിച്ച സുഹൃത്തും റിസോർട്ട് ഉടമയുമായ മലപ്പുറം പരപ്പനങ്ങാടി ചിറമംഗലം കല്ലൻ ഫഹദ് (28) എന്നിവരെയാണ് പിടികൂടിയത്. ഷെഫീഖിന് ക്വട്ടേഷൻ ലഭിച്ചത് വിദേശത്ത് നിന്നാണെന്ന് പോലീസ് പറഞ്ഞു.

ഒളിവില്‍ കഴിഞ്ഞത് ചെങ്കുത്തായ മലമുകളിലെ റിസോർട്ടില്‍

എടവണ്ണ പൊലീസും മലപ്പുറം എസ്.പിയുടെ സ്പെഷ്യല്‍ സ്ക്വാഡും മറയൂർ പൊലീസിന്റെ സഹായത്തോടെ മറയൂർ വന മേഖലയിലെ 15 കിലോമീറ്ററോളം ചെങ്കുത്തായ മലമുകളിലെ റിസോർട്ടില്‍ നിന്ന് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. 2024 ജൂലായ് 29-നാണ് കേസിന് ആസ്പദമായ സംഭവം. ആര്യൻതൊടികയില്‍ ഗള്‍ഫ് വ്യവസായിയുടെ വീടിന് ഒരുകൂട്ടം ആളുകള്‍ പെട്രോള്‍ ഒഴിച്ച്‌ തീയിടുകയായിരുന്നു. വീടിന് മുൻപില്‍ ഇട്ടിരുന്ന രണ്ടു കാറുകള്‍ കത്തിനശിക്കുകയും വീടിന് കാര്യമായ കേടുപാടുകള്‍ വരുത്തുകയും ചെയ്തു. 40 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. കുടുംബാംഗങ്ങള്‍ വീട്ടിലുള്ളില്‍ ഉണ്ടായിരുന്നു. ഇവർക്ക് അപകടമുണ്ടായില്ല. കൃത്യത്തിന് ശേഷം പ്രതികള്‍ രക്ഷപ്പെട്ട നമ്ബറില്ലാത്ത കാർ സിസിടിവിയില്‍ പതിഞ്ഞിരുന്നു. രക്ഷപ്പെടും വഴി ഈ കാർ മങ്കട എന്ന സ്ഥലത്ത് വച്ച്‌ ഒരു പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചു. അടുത്ത ദിവസം തന്നെ പ്രതികളിലൊരാള്‍ മങ്കടയില്‍ എത്തി 30,000 രൂപ പിക്കപ്പ് വാനിന്റെ ഉടമയ്ക്ക് നഷ്ടപരിഹാരം നല്കി. തുക വന്നത് വിദേശ അക്കൗണ്ടില്‍ നിന്നുമാണെന്ന് കണ്ടെത്തി. പിക്കപ്പ് വാൻ ഉടമ പ്രതികളുടെയും കാറിൻ്റെയും ചിത്രങ്ങളും എടുത്തത് പോലീസിന് സഹായമായി. ഇതോടെയാണ് പ്രതികളിലേക്ക് എത്തിച്ചേരുന്നത്. ഈ കാറും ഒരു പ്രതി ചെർപ്പുളശ്ശേരി സ്വദേശി ആഷിഫ് കൈപ്പഞ്ചേരി (18)യേയും എടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മറ്റ് രണ്ട് പ്രതികള്‍ മറയൂരിലുണ്ടെന്ന് മനസ്സിലായത്.

വളർത്തുനായയെ അഴിച്ചു വിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

പ്രതികളെ അന്വേഷിച്ച്‌ മറയൂർ എസ്‌ഐയും മലപ്പുറം സ്പെഷ്യല്‍ സ്ക്വാഡും എത്തിയ സമയം റിസോർട്ടിലെ വളർത്തുനായയെ അഴിച്ചു വിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ച്‌ പൊലീസിനെ ഭയപ്പെടുത്താൻ ശ്രമിച്ചിരുന്നു. അതിസാഹസികമായാണ് പ്രതികളെ പിടികൂടിയത്. ചോദ്യം ചെയ്തപ്പോഴാണ് ക്വട്ടേഷൻ നല്‍കിയവർ ഷെഫിഖിന്റെ സുഹൃത്തുക്കളുടെ പല അകൗണ്ടുകളിലൂടെ ലക്ഷങ്ങള്‍ കൈമാറിയതായും പൊലീസ് കണ്ടെത്തി. കൃത്യം നടത്താനായി കാറില്‍ വന്ന തിരുരങ്ങാടി സ്വദേശികളും ഷഫീക് ന്റെ സുഹൃത്തുക്കളുമായ രണ്ട് പേരെ കുറിച്ചും കൃത്യമായ വിവരം പൊലീസിന് ലഭിച്ചു. മലപ്പുറം ജില്ലാ പൊലീസ് മേധാവി ശശിധരന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നിലമ്ബൂർ ഡി.വൈ.എസ്.പി പി.കെ. സന്തോഷിൻ്റെ നേതൃത്വത്തില്‍ എടവണ്ണ ഇൻസ്പെക്ടർ ഇ.ബാബു , എസ്.ഐ. മനോജ്, സ്പെഷ്യല്‍ സ്ക്വാഡ് അംഗങ്ങളായ എസ്.ഐ എം അസൈനാർ , സീനിയർ സിവില്‍ പൊലീസ് ഓഫീസർമാരായ പി.അബ്ദുല്‍ സലീം, എൻ.പിസുനില്‍, എടവണ്ണ പൊലീസ് സ്റ്റേഷനിലെ വി. സുരേഷ് ബാബു കെ., സബീറലി, , സിയാദ് മറയൂർ എസ്.ഐ.എൻ.എസ്.സുനേഖ് , ജോബി ആന്റണി, എസ്. സജുസണ്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്

You Might Also Like

കണ്ടെത്താതിരിക്കാൻ റൂമുകള്‍ ബുക്ക് ചെയ്തത് മറ്റൊരു പേരില്‍; പ്രയാഗയും ശ്രീനാഥ് ഭാസിയുമടക്കം 20 പേരെത്തി

വയനാട് ജില്ലയുടെ ചരിത്രം

ഇരിട്ടി ആറളം വന്യജീവി സങ്കേതത്തില്‍ കുരങ്ങുകള്‍ ചത്ത നിലയില്‍

Gold Rate: സ്വാതന്ത്ര്യദിനമായിട്ട് ഇന്ന് സ്വർണവില കൂടിയോ, കുറഞ്ഞോ? ഇന്നത്തെ നിരക്ക് അറിയാം

കോഴിക്കോട് ചിക്കൻ ബര്‍ഗറില്‍ ജീവനുള്ള പുഴു; ദേഹാസ്വാസ്ഥ്യവും ഛര്‍ദിയും അനുഭവപ്പെട്ട യുവതികള്‍ ആശുപത്രിയില്‍ ചികിത്സ തേടി

TAGGED:drugsExcisekeralapolice

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.
[mc4wp_form]
By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
Previous Article 395 കഞ്ചാവ് ചെടികള്‍; അട്ടപ്പാടിയില്‍ വൻ കഞ്ചാവ് വേട്ട
Next Article വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇന്നേക്ക് ഒരു മാസം, സര്‍ക്കാര്‍ സഹായം വാങ്ങാൻ പോലും ഉറ്റവരില്ലാതെ തുടച്ച്‌ നീക്കപ്പെട്ട് 68 കുടുംബങ്ങള്‍

Stay Connected

235.3kFollowersLike
69.1kFollowersFollow
11.6kFollowersPin
56.4kFollowersFollow
136kSubscribersSubscribe
4.4kFollowersFollow

Latest News

വിവാഹഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം;
Kerala November 15, 2024
വയനാട് ദുരിതാശ്വാസത്തിനായി ബിരിയാണി ചലഞ്ച്: 1.2 ലക്ഷം തട്ടിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Kerala November 12, 2024
ഒടുവില്‍ ദിവ്യ കീഴടങ്ങി
Kannur October 29, 2024
ആസീം വെളിമണ്ണ എന്നാൽ നമ്മുടെ ഊഹങ്ങൾക്കും പരമാവധി സാധ്യകളുടെയും അപ്പുറമാണ്.
Kerala October 24, 2024
- Advertisement -

You Might also Like

Kerala

മുസ്‌ലിംലീഗിന്റെ വയനാട് പുനരധിവാസ ഫണ്ടിന്റെ ഭാഗമായ വീടുകളുടെ നിർമ്മാണം ഏറ്റെടുത്ത് മനുഷ്യ സ്നേഹികൾ

MattulLive MattulLive August 10, 2024
Gulf News

കുവൈറ്റില്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ക്ക് രാസ ലഹരിയും മൊബൈല്‍ ഫോണുകളും ഡ്രോണുകള്‍ വഴി എത്തിച്ചു നല്‍കാനുള്ള തന്ത്രം പരാജയപ്പെടുത്തി

MattulLive MattulLive September 9, 2024
Kerala

അരിയില്‍ ഷുക്കൂര്‍ വധം: എളുപ്പത്തില്‍ വിടുതല്‍ നേടാമെന്ന് ജയരാജനും രാജേഷും കരുതേണ്ട; മുസ്‍ലിം ലീഗ്

MattulLive MattulLive September 19, 2024
Kerala

ആവശ്യപ്പെട്ട പണം വിദേശത്തുള്ള ഭാര്യ അയച്ചുകൊടുക്കാത്തതിന് നാലര വയസ്സുകാരിയുടെ കഴുത്തില്‍ വടിവാള്‍ വച്ച്‌ ഭീഷണി : ഭര്‍ത്താവ് അറസ്റ്റില്‍

MattulLive MattulLive September 7, 2024
//

We influence 20 million users and is the number one business and technology news network on the planet

Sign Up for Our Newsletter

Subscribe to our newsletter to get our newest articles instantly!

[mc4wp_form id=”847″]

Mattul liveMattul live
Follow US
© 2022 Mattul Live. All Rights Reserved.
  • Terms & Conditions
  • Insights
  • Faq
Welcome Back!

Sign in to your account