By using this site, you agree to the Privacy Policy and Terms of Use.
Accept
Mattul liveMattul liveMattul live
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Search
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Reading: മകള്‍ മരിച്ചതിനെ തുടര്‍ന്ന് ഭാര്യ വിഷാദാവസ്ഥയിൽ ; ജാമ്യം തേടിയുള്ള ഒ.എം.എ സലാമിന്റെ ഹരജി കോടതി തള്ളി
Sign In
Font ResizerAa
Font ResizerAa
Mattul liveMattul live
  • Mattul News
  • Gulf News
  • Kannur
  • Kerala
  • India
  • World
Search
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Have an existing account? Sign In
Follow US
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Mattul live > Blog > Kerala > മകള്‍ മരിച്ചതിനെ തുടര്‍ന്ന് ഭാര്യ വിഷാദാവസ്ഥയിൽ ; ജാമ്യം തേടിയുള്ള ഒ.എം.എ സലാമിന്റെ ഹരജി കോടതി തള്ളി
Kerala

മകള്‍ മരിച്ചതിനെ തുടര്‍ന്ന് ഭാര്യ വിഷാദാവസ്ഥയിൽ ; ജാമ്യം തേടിയുള്ള ഒ.എം.എ സലാമിന്റെ ഹരജി കോടതി തള്ളി

MattulLive
Last updated: August 30, 2024 10:31 am
MattulLive
2 Min Read
SHARE

ഡല്‍ഹി: യു.എ.പി.എ ചുമത്തി അറസ്റ്റിലായ മുൻ പി.എഫ്.ഐ നേതാവ് ഒ.എം.എ സലാമിന്റെ ഇടക്കാല ജാമ്യഹരജി ഡല്‍ഹി ഹൈകോടതി തള്ളി.

ഇദ്ദേഹത്തിന്റെ മകളും കോഴിക്കോട് മെഡിക്കല്‍ കോളജിലെ എം.ബി.ബി.എസ് വിദ്യാര്‍ഥിനിയുമായ ഫാത്തിമ തസ്‌കിയ ഇക്കഴിഞ്ഞ ഏപ്രില്‍ 17ന് വാഹനാപകടത്തില്‍ മരണപ്പെട്ടിരുന്നു. ഇതേത്തുടർന്ന് ഭാര്യ ഇപ്പോള്‍ വിഷാദാവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് സലാം രണ്ടാഴ്ചത്തെ ഇടക്കാല ജാമ്യം ആവശ്യപ്പെട്ടത്. എന്നാല്‍, അദ്ദേഹത്തിനെതിരെ ചുമത്തിയ കേസില്‍ ഇടക്കാല ജാമ്യം നല്‍കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ പ്രതിഭ എം സിങ്, അമിത് ശർമ എന്നിവരടങ്ങിയ ബെഞ്ച് ഹരജി തള്ളിയത്. സലാം സ്വാധീനമുള്ള വ്യക്തിയാണെന്നും അദ്ദേഹത്തിന്റെ മോചനം സാക്ഷികളെ സ്വാധീനിച്ചേക്കാമെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. നേരത്തെ, സലാം സമർപ്പിച്ച ഇടക്കാല ജാമ്യാപേക്ഷ വിചാരണ കോടതി തള്ളിയിരുന്നു.

2022ല്‍ പോപുലർ ഫ്രണ്ടിനെ നിരോധിക്കുന്നതിന് മുന്നോടിയായാണ് അന്നത്തെ ചെയർമാനായിരുന്ന ഒ.എം.എ സലാം അടക്കമുള്ളവരെ എൻ.ഐ.എ അറസ്റ്റ് ചെയ്ത് തിഹാര്‍ ജയിലിലടച്ചത്. കേരളം, മഹാരാഷ്ട്ര, കർണാടക, തമിഴ്‌നാട്, അസം, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, പുതുച്ചേരി, ഡല്‍ഹി, രാജസ്ഥാൻ എന്നീ 11 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഒരേ സമയം റെയ്ഡ് നടത്തിയായിരുന്നു അറസ്റ്റ്. ഇതിനുപിന്നാലെ 2022 സെപ്റ്റംബർ 28ന് യു.എ.പി.എ നിയമ പ്രകാരം പി.എഫ്.ഐയെയും അനുബന്ധ സംഘടനകളെയും അഞ്ച് വർഷത്തേക്ക് കേന്ദ്രസർക്കാർ നിരോധിച്ചു. തീവ്രവാദ വിരുദ്ധ നിയമം, നിയമവിരുദ്ധ പ്രവർത്തനങ്ങള്‍ തടയല്‍ നിയമം (യുഎപിഎ) എന്നിവ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്.

ഏപ്രില്‍ 17ന് രാത്രി കല്‍പറ്റ പിണങ്ങോട് പൊഴുതനക്ക് സമീപം സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞാണ് ഒ.എം.എ സലാമിന്റെ മകള്‍ ഫാത്തിമ തസ്‌കിയ (23) മരിച്ചത്. മകളുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാൻ മൂന്ന് ദിവസത്തേക്ക് ഒ.എം.എ സലാമിന് ഉപാധികളോടെ പരോള്‍ ലഭിച്ചിരുന്നു. ദിവസവും രാവിലെ 10 മുതല്‍ വൈകീട്ട് നാലു വരെ മാത്രമാണ് അന്ന് വീട്ടില്‍ ചെലവഴിക്കാൻ അവസരം ലഭിച്ചത്. പിന്നീട് തവനൂർ സെൻട്രല്‍ ജയിലില്‍ പാർപ്പിക്കുകയായിരുന്നു. അടുത്ത ബന്ധുക്കളോട് മാത്രമേ ഇടപഴകാൻ സാധിച്ചിരുന്നുള്ളൂ. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനും നിയന്ത്രണമുണ്ടായിരുന്നു. സന്ദർശകർക്ക് വിലക്കുള്ളതായി വീടിന് പുറത്ത് പൊലീസ് നോട്ടീസ് പതിപ്പിച്ചിരുന്നു.

You Might Also Like

യുവതിയുടെ മൃതദേഹം കഷ്ണങ്ങളാക്കി സ്യൂട്ട്കേസില്‍ ഒളിപ്പിച്ച നിലയില്‍; യുവാവ് പിടിയില്‍

മുണ്ടക്കൈയില്‍ നാളെ ജനകീയ തിരച്ചില്‍; പങ്കാളികളാകാന്‍ ദുരന്തബാധിതരുടെ ബന്ധുക്കളും സുഹൃത്തുക്കളും

അബൂദബിയില്‍ ജോലിക്കിടെ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച മംഗലാപുരം സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടില്‍ ഖബറടക്കും

കോഴിക്കോട് ഗര്‍ഭസ്ഥ ശിശുവിന് പിന്നാലെ അമ്മയും മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബത്തിന്റെ പരാതി

മുണ്ടക്കൈയിലെ ഉരുള്‍പൊട്ടലില്‍ ജീവൻ നഷ്ടമായ ശിഹാബ് ഫൈസിയുടെ കുടുംബത്തിന് കൈത്താങ്ങുമായി പാണക്കാട് കുടുംബം.

TAGGED:indiakeralalatest news

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.
[mc4wp_form]
By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
Previous Article വാട്സ്ആപ്പിൽ മെസ്സേജ് അയക്കാൻ ഇനി നമ്പറിന്റെ ആവശ്യം ഇല്ല ; പുത്തൻ അപ്ഡേറ്റുമായി മെറ്റ എത്തുന്നു
Next Article ബ്രോ ഡാഡി’ സിനിമയുടെ സെറ്റില്‍ പീഡനം; മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയ ശേഷം പീഡിപ്പിച്ചെന്ന് യുവതി

Stay Connected

235.3kFollowersLike
69.1kFollowersFollow
11.6kFollowersPin
56.4kFollowersFollow
136kSubscribersSubscribe
4.4kFollowersFollow

Latest News

വിവാഹഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം;
Kerala November 15, 2024
വയനാട് ദുരിതാശ്വാസത്തിനായി ബിരിയാണി ചലഞ്ച്: 1.2 ലക്ഷം തട്ടിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Kerala November 12, 2024
ഒടുവില്‍ ദിവ്യ കീഴടങ്ങി
Kannur October 29, 2024
ആസീം വെളിമണ്ണ എന്നാൽ നമ്മുടെ ഊഹങ്ങൾക്കും പരമാവധി സാധ്യകളുടെയും അപ്പുറമാണ്.
Kerala October 24, 2024
- Advertisement -

You Might also Like

India

ലീഗ് പ്രതിനിധി സംഘം ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി

MattulLive MattulLive September 19, 2024
Kerala

ചെറിയൊരു ആശ്വാസം ‘ സ്വർണ്ണ വിലയില്‍ കുറവ്.

MattulLive MattulLive August 22, 2024
Kerala

പൊലീസിന്റെ സംശയം ശരിയായി, ‘ഗുലാബി’യുടെ തട്ടുകട എല്ലാത്തിനും മറ, വില്‍ക്കുന്നത് ഭക്ഷണമല്ല, കഞ്ചാവ്

MattulLive MattulLive September 4, 2024
Gulf News

കണ്ണൂര്‍ സ്വദേശി റിയാദിലെ താമസസ്ഥലത്ത് മരിച്ചു

MattulLive MattulLive September 2, 2024
//

We influence 20 million users and is the number one business and technology news network on the planet

Sign Up for Our Newsletter

Subscribe to our newsletter to get our newest articles instantly!

[mc4wp_form id=”847″]

Mattul liveMattul live
Follow US
© 2022 Mattul Live. All Rights Reserved.
  • Terms & Conditions
  • Insights
  • Faq
Welcome Back!

Sign in to your account