By using this site, you agree to the Privacy Policy and Terms of Use.
Accept
Mattul liveMattul liveMattul live
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Search
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Reading: സൗദി കെ.എം.സി.സി ദേശീയ ഫുട്ബാള്‍: ദമ്മാം ബദര്‍ എഫ്.സിക്ക് കിരീടം
Sign In
Font ResizerAa
Font ResizerAa
Mattul liveMattul live
  • Mattul News
  • Gulf News
  • Kannur
  • Kerala
  • India
  • World
Search
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Have an existing account? Sign In
Follow US
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Mattul live > Blog > Gulf News > സൗദി കെ.എം.സി.സി ദേശീയ ഫുട്ബാള്‍: ദമ്മാം ബദര്‍ എഫ്.സിക്ക് കിരീടം
Gulf News

സൗദി കെ.എം.സി.സി ദേശീയ ഫുട്ബാള്‍: ദമ്മാം ബദര്‍ എഫ്.സിക്ക് കിരീടം

MattulLive
Last updated: September 5, 2024 6:33 am
MattulLive
2 Min Read
SHARE

റിയാദ്: പ്രഥമ സൗദി കെ.എം.സി.സി ഫുട്ബാള്‍ ടൂർണമെന്റില്‍ ദമ്മാം ബദർ എഫ്.സിക്ക് കിരീടം. മൂന്ന് മാസമായി സൗദിയുടെ വിവിധ പ്രവിശ്യകളിലായി നടന്ന ടൂർണമെന്റിന്റെഫൈനലില്‍ ജിദ്ദയിലെ സബീൻ എഫ്.സി ക്ലബിനെ പരാജയപ്പെടുത്തിയാണ് ബദർ എഫ്.സി സൗദിയിലെ മികച്ച പ്രവാസി ക്ലബുകളുടെ പട്ടികയില്‍ ഇടം നേടിയത്.

റിയാദ് മലസിലെ റയല്‍ മഡ്രിഡ് സ്റ്റേഡിയത്തില്‍ നടന്ന ടൂർണമെന്റിന്റെ ഫൈനല്‍ കാണാൻ സൗദിയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് ഫുട്ബാള്‍ പ്രേമികള്‍ ഒഴുകിയെത്തി.

പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, അഡ്വ. ഹാരിസ് ബീരാൻ എം.പി, കെ.പി. മുഹമ്മദ്‌കുട്ടി എന്നിവർ മുഖ്യാതിഥികളായിരുന്നു. ഒന്നാം പകുതിയുടെ 29ാം മിനിറ്റില്‍ മുഹമ്മദ് അജ്‌സല്‍ നേടിയ മനോഹര ഗോളിലൂടെ ബദർ എഫ്.സിയാണ് അക്കൗണ്ട് തുറന്നത്.

ഇരു പകുതികളിലുമായി ഗോള്‍ മടക്കാൻ പോരാടിയ സബീൻ എഫ്.സിക്ക് മുന്നില്‍ ഗോള്‍ മാത്രം പിറന്നില്ല. രണ്ടാം പകുതിയുടെ 14ാം മിനിറ്റില്‍ അജ്‌സല്‍ നല്‍കിയ മനോഹര പാസ് ഹാദിയുടെ ബൂട്ടിലൂടെ ജിദ്ദയുടെ ഗോളിയെയും മറികടന്ന് വലകുലുക്കിയപ്പോള്‍ ബദർ എഫ്.സി വിജയം ഉറപ്പാക്കി.

കളിയിലുടനീളം മികച്ച മുന്നേറ്റങ്ങള്‍ നടത്തിയ ബദർ എഫ്.സിയുടെ മുഹമ്മദ് അജ്‌സലിനെ മാൻ ഓഫ് ദി മാച്ച്‌ പുരസ്കാരത്തിന് തിരഞ്ഞെടുത്തു. ടൂർണമെൻറിലെ ടോപ് സ്കോററായി സബീൻ എഫ്.സിയുടെ ഫസലുറഹ്മാനെയും ബെസ്റ്റ് ഗോള്‍ കീപ്പറായി ബദർ എഫ്.സിയുടെ മുഹമ്മദ് സാദിഖിനെയും മികച്ച ഡിഫൻഡറായി സബീൻ എഫ്.സിയുടെ അൻസില്‍ റഹ്മാനെയും മികച്ച പ്ലയറായി ബദ്‌ർ എഫ്.സിയുടെ ഹസ്സനെയും തിരഞ്ഞെടുത്തു.

വൈകീട്ട് 5.30ന് ആരംഭിച്ച വർണശബളമായ ഘോഷയാത്ര സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയ ജനങ്ങള്‍ക്ക് അവിസ്‌മരണീയമായ കാഴ്ചകളാണ് സമ്മാനിച്ചത്. നാഷനല്‍ കമ്മിറ്റിക്ക് കീഴിലുള്ള 40ഓളം സെൻട്രല്‍ കമ്മിറ്റികളുടെ വിവിധ കലാപരിപാടികള്‍ അടങ്ങിയ ഇനങ്ങള്‍ കാണികള്‍ക്ക് ഇമ്ബമേകി. നേരത്തെ റിയാദ്, ജിദ്ദ, യാംബു, ദമ്മാം തുടങ്ങിയ നഗരങ്ങളിലാണ് നാഷനല്‍ സോക്കർ മത്സരങ്ങള്‍ അരങ്ങേറിയത്.

സോക്കറിനോടനുബന്ധിച്ച്‌ മികച്ച ഫുട്ബാള്‍ സംഘാടകനുള്ള എൻജി. സി. ഹാഷിം മെമ്മോറിയല്‍ അവാർഡ് ദമ്മാം ഇന്ത്യൻ ഫുട്ബാള്‍ പ്രസിഡൻറ് സമീർ കൊടിയത്തൂരിനും 2024ലെ ശിഹാബ് തങ്ങള്‍ ബിസിനസ് എക്സലൻസി അവാർഡ് വിജയ് വർഗീസ് മൂലനും പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ സമ്മാനിച്ചു.

പ്രഥമ കെ.എം.സി.സി ദേശീയ ഫുട്ബാള്‍ ടൂർണമെന്റിന്റെ അണിയറ ശില്‍പികളായ മുജീബ് ഉപ്പട, ഉസ്മാനലി പാലത്തിങ്ങല്‍ എന്നിവർക്കുള്ള ഉപഹാരവും തങ്ങള്‍ കൈമാറി. അലി ഖഹ്താനിയുടെ നേതൃത്വത്തിലുള്ള അമ്ബയർ പാനല്‍ മത്സരത്തിന് നേതൃത്വം നല്‍കി. സമാപന പരിപാടിയില്‍ നാഷനല്‍ കമ്മിറ്റി പ്രസിഡൻറ് കുഞ്ഞുമോൻ കാക്കിയ അധ്യക്ഷത വഹിച്ചു. മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

റിയാദ് സെൻട്രല്‍ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്‌തഫ ആമുഖഭാഷണം നടത്തി. ടൂർണമെന്റുമായി സഹകരിച്ച സ്ഥാപനങ്ങള്‍ക്കുള്ള ഉപഹാരങ്ങള്‍ അഡ്വ. ഹാരിസ് ബീരാൻ എം.പി കൈമാറി. കെ.എം.സി.സി നേതാക്കളായ കെ.പി. മുഹമ്മദ് കുട്ടി, ഖാദർ ചെങ്കള, അഹമ്മദ് പാളയാട്ട്, ബഷീർ മൂന്നിയൂർ, വി.കെ. മുഹമ്മദ്, കരീം താമരശ്ശേരി.

സുലൈമാൻ മാളിയേക്കല്‍, മുഹമ്മദ് സാലി നാലകത്ത്, ഉസ്മാനലി പാലത്തിങ്ങല്‍, ആലിക്കുട്ടി ഒളവട്ടൂർ, ഹാരിസ് കല്ലായി, ഫൈസല്‍ ബാബു, നാസർ എടവനക്കാട്, അബൂബക്കർ അരിമ്ബ്ര, മുഹമ്മദ് കുട്ടി കോഡൂർ, ബഷീർ ചേലേമ്ബ്ര, സമീർ കൊടിയത്തൂർ, ഡല്‍ഹി കെ.എം.സി.സി ജനറല്‍ സെക്രട്ടറി ഹലിം എന്നിവർ സംസാരിച്ചു. ജനറല്‍ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ട് സ്വാഗതവും സ്പോർട്സ് സമിതി കണ്‍വീനർ മുജീബ് ഉപ്പട നന്ദിയും പറഞ്ഞു.

You Might Also Like

നാളെ മുതല്‍ യുപിഐ ഇടപാട് പരിധിയില്‍ മാറ്റം!; അറിയേണ്ടതെല്ലാം

നടൻ വിനായകൻ പൊലീസ് കസ്റ്റഡിയില്‍; വിമാനത്താവളത്തില്‍ സിഐഎസ്‌എഫ് ഉദ്യോഗസ്ഥര്‍ കയ്യേറ്റം ചെയ്തെന്നും ആരോപണം

തൃശൂരില്‍ ബി.ജെ.പിയുടേത് വിശ്വാസികളെ അപമാനിച്ച്‌ നേടിയ വിജയം; മുഖ്യമന്ത്രി മൗനം വെടിയണം -പി.കെ കുഞ്ഞാലിക്കുട്ടി

വീടിന് ഏതാനും കിലോമീറ്റര്‍ അകലെ അപകടം, കണ്ണൂരില്‍ കാറിടിച്ച്‌ മുജാഹിദ് വിസ്ഡം നേതാവ് മരിച്ചു

റോഡ് മുറിച്ചു കടക്കുന്നതിനിടെ എതിരെ വന്ന വാഹനം ഇടിച്ചു’ ഒമാനില്‍  മലയാളി മരിച്ചു

TAGGED:Gulf Newskmcclatest newsSportsSports news

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.
[mc4wp_form]
By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
Previous Article മലയാളി യുവാവും യുവതിയും ചെന്നൈയില്‍ ട്രെയിൻ തട്ടി മരിച്ചു
Next Article മുസ്‌ലിംകള്‍ മനുഷ്യരല്ലേ നിങ്ങള്‍ എന്തിനാണ് അവരെ കൊല്ലുന്നത്’ മുസ്‌ലിമെന്ന് കരുതി ഗോരക്ഷാ ഗുണ്ടകള്‍ വെടിവെച്ചു കൊന്ന ആര്യന്റെ അമ്മ ചോദിക്കുന്നു

Stay Connected

235.3kFollowersLike
69.1kFollowersFollow
11.6kFollowersPin
56.4kFollowersFollow
136kSubscribersSubscribe
4.4kFollowersFollow

Latest News

വിവാഹഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം;
Kerala November 15, 2024
വയനാട് ദുരിതാശ്വാസത്തിനായി ബിരിയാണി ചലഞ്ച്: 1.2 ലക്ഷം തട്ടിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Kerala November 12, 2024
ഒടുവില്‍ ദിവ്യ കീഴടങ്ങി
Kannur October 29, 2024
ആസീം വെളിമണ്ണ എന്നാൽ നമ്മുടെ ഊഹങ്ങൾക്കും പരമാവധി സാധ്യകളുടെയും അപ്പുറമാണ്.
Kerala October 24, 2024
- Advertisement -

You Might also Like

Kerala

ഓട്ടോറിക്ഷകള്‍ക്ക് ഇനി സംസ്ഥാനത്ത് ഉടനീളം സർവീസ് നടത്താൻ സാധിക്കും

MattulLive MattulLive August 17, 2024
India

ഗുജറാത്തില്‍ വെള്ളപ്പൊക്കത്തില്‍ മുതലക്കൂട്ടങ്ങള്‍ ഒഴുകിയെത്തി, പുറത്തിറങ്ങാനാകാതെ ജനങ്ങള്‍,

MattulLive MattulLive August 29, 2024
India

സി.എ.എ അസമിൽ 28 മുസ്‌ലിംങ്ങളെ തടങ്കൽ പാളയത്തിലടച്ചു

MattulLive MattulLive September 4, 2024
Kerala

കോഴിക്കോട് പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

MattulLive MattulLive September 29, 2024
//

We influence 20 million users and is the number one business and technology news network on the planet

Sign Up for Our Newsletter

Subscribe to our newsletter to get our newest articles instantly!

[mc4wp_form id=”847″]

Mattul liveMattul live
Follow US
© 2022 Mattul Live. All Rights Reserved.
  • Terms & Conditions
  • Insights
  • Faq
Welcome Back!

Sign in to your account