By using this site, you agree to the Privacy Policy and Terms of Use.
Accept
Mattul liveMattul liveMattul live
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Search
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Reading: മുസ്ലിമാണെങ്കില്‍ ആരെയും കൊല്ലാമെന്നാണോ; തീരാനോവിലും മനുഷ്യത്വമുയര്‍ത്തിപ്പിടിച്ച്‌ ആര്യൻ മിശ്രയുടെ മാതാപിതാക്കള്‍
Sign In
Font ResizerAa
Font ResizerAa
Mattul liveMattul live
  • Mattul News
  • Gulf News
  • Kannur
  • Kerala
  • India
  • World
Search
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Have an existing account? Sign In
Follow US
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Mattul live > Blog > India > മുസ്ലിമാണെങ്കില്‍ ആരെയും കൊല്ലാമെന്നാണോ; തീരാനോവിലും മനുഷ്യത്വമുയര്‍ത്തിപ്പിടിച്ച്‌ ആര്യൻ മിശ്രയുടെ മാതാപിതാക്കള്‍
India

മുസ്ലിമാണെങ്കില്‍ ആരെയും കൊല്ലാമെന്നാണോ; തീരാനോവിലും മനുഷ്യത്വമുയര്‍ത്തിപ്പിടിച്ച്‌ ആര്യൻ മിശ്രയുടെ മാതാപിതാക്കള്‍

MattulLive
Last updated: September 17, 2024 7:09 pm
MattulLive
4 Min Read
SHARE

ഫരീദാബാദ്: മുസ്ലിമാണെന്നു കരുതി എൻ്റെ മകനെ കൊന്നു എന്നാണ് അവർ പറഞ്ഞത്. മുസ്ലിമാണെങ്കില്‍ ആരെയും കൊല്ലാമെന്നാണോ.ഹരിയാന ഫരീദാബാദില്‍ പശു ഭീകരർ വെടിവച്ച്‌ കൊന്ന 19 കാരൻ ആര്യൻ മിശ്രയുടെ അമ്മ ഉമ മിശ്രയുടെ ഈ വാക്കുകളില്‍ രോഷവും സങ്കടവും ഉണ്ടായിരുന്നു. വർഗീയ ഭ്രാന്തരുടെ ക്രൂരതക്കിരയായി കൊല്ലപ്പെട്ട എല്ലാ മക്കളുടെയും അമ്മമാരുടെ വേദന എനിക്ക് മനസിലാവുന്നു. ഇനിയൊരമ്മക്കും ഈ ഗതി വരരുത്. എൻ്റെ മകന് നീതി കിട്ടണം.19 വയസുകാരനായ മകൻ ആര്യൻ മിശ്രയുടെ സർട്ടിഫിക്കറ്റുകള്‍ ചേർത്തു പിടിച്ച്‌ വിതുമ്ബി കരഞ്ഞുകൊണ്ട് ഉമമിശ്ര അത് പറഞ്ഞത്. മുസ്ലിം യൂത്ത് ലീഗ് ദേശീയ പ്രസിഡണ്ട് ആസിഫ് അൻസാരി, വൈസ് പ്രസിഡണ്ട് അഡ്വ: ഷിബു മീരാൻ, സെക്രട്ടറി സി.കെ ഷാകിർ എന്നിവരുടെ നേതൃത്വത്തിലാണ് യൂത്ത് ലീഗ് പ്രതിനിധി സംഘം ഫരീദാബാദിലെ വീട്ടിലെത്തിയത്. ആര്യൻ മിശ്രയുടെ പിതാവ് സിയാനന്ദ് മിശ്ര, മാതാവ് ഉമ മിശ്ര, സഹോദരൻ ആയുഷ് മിശ്ര എന്നിവരെ വീട്ടിലെത്തി ആശ്വസിപ്പിച്ച യൂത് ലീഗ് നേതാക്കള്‍ എല്ലാ പിന്തുണയും അറിയിച്ചാണ് മടങ്ങിയത്.



ദിവസങ്ങള്‍ക്ക് മുമ്ബാണ് ഫരീദാബാദിലെ ടോള്‍ ഗേറ്റിനടുത്ത് വച്ച്‌ പുലർച്ചെ മൂന്ന് മണിക്ക് അയല്‍വാസികളായ കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്ന ആര്യൻ മിശ്ര വെടിയേറ്റ് മരിച്ചത്. വളരെ സാധാരണ ചുറ്റുപാടുള്ള വാടക വീട്ടില്‍ താമസിക്കുന്ന ഹിന്ദു ബ്രാഹ്മണ കുടുംബത്തിൻ്റെ പ്രതീക്ഷയായിരുന്നു പഠനത്തിലും സ്പോർട്സിലും മിടുക്കനായിരുന്ന ആര്യൻ.

പശു മാംസക്കടത്ത് തടയാനെന്ന പേരില്‍ നിരവധി കുറ്റകൃത്യങ്ങളില്‍ ആരോപണ വിധേയനായ ബജ്റംഗ് ദള്‍ നേതാവ് അനില്‍ കൗശികൻ്റെ നേതൃത്വത്തിലുള്ള സംഘം ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തെ പിൻതുടർന്ന് മുൻ സീറ്റിലിരുന്ന ആര്യനെ കഴുത്തിലും നെഞ്ചിലും വെടിവച്ച്‌ കൊല്ലുകയായിരുന്നു. തുടർന്ന് പോലീസ് പിടിയിലായ അനില്‍ കൗശിക് ആര്യൻ്റെ പിതാവ് സിയാനന്ദ് മിശ്രയോട് പറഞ്ഞത് ബ്രഹ്മഹത്യ നടത്തിയതില്‍ ഖേദമുണ്ട് മുസ്ലിമാണെന്നു കരുതി നിറയൊഴിച്ചതാണെന്നാണ്. അനില്‍ കൗശികിനോട് പറഞ്ഞ മറുപടി ലോകത്തോട് മുഴുവൻ വിളിച്ച്‌ പറയുകയാണ് സിയാനന്ദ് മിശ്രയും ഉമ മിശ്രയും.



വീട്ടിലുപയോഗിക്കുന്ന ചെരിപ്പു ധരിച്ച്‌ ഫോണ്‍ പോലും എടുക്കാതെയാണ് ആര്യൻ രാത്രി പോയത് എന്ന് അമ്മ പറയുന്നു. കടുത്ത ഷുഗർ രോഗിയാണ് അവൻ്റെ അഛൻ. ഞാനും മക്കള്‍ രണ്ടു പേരും ജോലി ചെയ്താണ് വീട്ടുവാടകയും മറ്റ് ചിലവുകളും നടത്തുന്നത്. പ്ലസ് ടു മുതല്‍ പാർട്ട് ടൈം ജോലി ചെയ്ത് വിദ്യാഭ്യാസം മുന്നോട്ട് കൊണ്ട് പോയവനായിരുന്നു ആര്യൻ. പഠിക്കാൻ മിടുക്കനായിരുന്നു. ബുള്‍സ് ജിം ദേശീയ തല മത്സരത്തില്‍ മൂന്നാം സ്ഥാനം നേടിയവനാണ്. അവൻ്റെ സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും മെഡലുകളും ഓരോന്നായി യൂത് ലീഗ് നേതാക്കളെ കാണിച്ച്‌ കൊടുത്തു കൊണ്ട് അമ്മ പറഞ്ഞു. നേരത്തെ അപകടം സംഭവിച്ച്‌ ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നയാളാണ് ഞാൻ. ആര്യൻ വീട്ടു ജോലിയിലടക്കം തന്നെ സഹായിക്കുമായിരുന്നു. അവൻ്റെ വേർപാടിനോട് പൊരുത്തപ്പെടാനാവില്ല. മുസ്ലിമാണെങ്കില്‍ ആരെയും കൊല്ലാമെന്നാണോ. അവർ മനുഷ്യരല്ലെ. പശുവിൻ്റെയും മതത്തിൻ്റെയും പേര് പറഞ്ഞ് ആളുകളെ കൊല്ലുന്നവരും മനുഷ്യരല്ലെ. മക്കളെ നഷ്ടപ്പെടുന്നത് ഒരമ്മക്കും സഹിക്കാനാവില്ല. പുത്ര ദു:ഖത്തിലും പേറ്റുനോവിന് മതമില്ലെന്ന് ഉമ മിശ്ര യൂത് ലീഗ് നേതാക്കളോടു പറഞ്ഞു.

ഫരീദാബാദില്‍ വർഗീയ സംഘർഷങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് പിതാവ് സിയാനന്ദ് മിശ്ര പറയുന്നു. അറസ്റ്റ് ചെയ്യപ്പെട്ടതിന് ശേഷം അനില്‍ കൗശികിനെ നേരില്‍ കണ്ടിരുന്നു. ബ്രഹ്മഹത്യ മാത്രമല്ല നരഹത്യയെല്ലാം പാപമാണെന്ന് ഞാൻ അയാളോട് പറഞ്ഞു. ദീർഘകാലം മുസ്ലിമായ ഒരു കച്ചവടക്കാരൻ്റെ സഹായിയുടെ ജോലി ചെയ്തവനാണ് ഞാൻ. കണ്ടാല്‍ പണ്ഡിറ്റ്ജി എന്ന് വിളിച്ച്‌ അടുത്തെത്തുന്ന ധാരാളം മുസ്ലിം സുഹൃത്തുകള്‍ എനിക്കിവിടെയുണ്ട്. ഹിന്ദു മതത്തിൻ്റെ പേരില്‍ നടക്കുന്ന ഇത്തരം ദാരുണമായ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാൻ എല്ലാവരും ഒറ്റക്കെട്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.

പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ആര്യൻ്റെ മാതാപിതാക്കള്‍ യൂത് ലീഗ് സംഘത്തോട് പറഞ്ഞു. പ്രതികളുടെ ക്രിമിനല്‍ പശ്ചാത്തലത്തെ കുറിച്ചം ഗൂഡാലോചനയെക്കുറിച്ചും പോലീസ് കാര്യമായി അന്വേഷിക്കുന്നില്ല. തിരഞ്ഞെടുപ്പ് കഴിയും വരെ നിശബ്ദരായിരിക്കൂ എന്നാണ് പറയുന്നത്. തെളിവുകള്‍ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്നും ലോക്കല്‍ പോലീസിന് അന്വേഷണത്തില്‍ വേണ്ടത്ര താല്പര്യമില്ല എന്നു അദ്ദേഹം പറഞ്ഞു.

ഹരിയാനയില നൂഹ് ഫരീദാബാദ് ജില്ലകളെ സംഘ് പരിവാർ സംഘടനകള്‍ പശു ഭീകരതയുടെ ഹബ്ബാക്കി മാറ്റിയിരിക്കുകയാണെന്ന് യൂത്ത് ലീഗ് നേതാക്കള്‍ പറഞ്ഞു. തോക്കുകളുമായി റോന്ത് ചുറ്റുന്ന ഇവരുടെ ആളുകളെ ആക്രമിക്കുന്നതും വാഹനങ്ങള്‍ കൊള്ളയടിക്കുന്നതും ഭീഷണിപ്പെടുത്തി പണം പിരിക്കുന്നത് നിത്യസംഭവമാണിവിടെ.16 വയസുകാരനായ ജുനൈദ്, പെഹ്ലു ഖാൻ അടക്കം നിരവധി പേരെ പശു ഭീകരർ ഇവിടെ കൊന്നിട്ടുണ്ട്.

ദിവസങ്ങള്‍ക്ക് മുമ്ബാണ് സാബിർ മാലിക്ക് എന്ന മുസ്ലിം ചെറുപ്പക്കാരനെ പശുവിൻ്റെ പേരില്‍ തല്ലിക്കൊന്നത്.ഇവർക്ക് എല്ലാ സംരക്ഷണവും കൊടുത്തത് ബി ജെ പി സർക്കാരാണ്. 19 കാരനായ ആര്യൻ മിശ്ര കൊല്ലപ്പെട്ടതോടെ ബി ജെ പി പ്രതിരോധത്തിലായിരിക്കുകയാണ്. മനുഷ്യത്വ രഹിതമായ ഈ ക്രൂരതക്ക് ഹരിയാന തെരഞ്ഞെടുപ്പില്‍ ജനം ബി ജെ പി യെ പാഠം പടിപ്പിക്കും.

മുസ്ലിം യൂത്ത് ലീഗ് ആര്യൻ്റെ കുടുംബത്തിന് എല്ലാ പിന്തുണയും നല്‍കും. പശുവിൻ്റെ പേരില്‍ സംഘ് പരിവാർ നടത്തുന്ന ക്രൂരതകള്‍ക്കെതിരെ ജാതി മത ഭേദമന്യേ എല്ലാവരും പോരാട്ടത്തിനിറങ്ങണമെന്ന് യൂത് ലീഗ് നേതാക്കള്‍ അഭ്യർത്ഥിച്ചു. ഹരിയാന യൂത് ലീഗ് നേതാക്കളായ അഡ്വ. സലീം ഹുസൈൻ, അഡ്വ അഹമ്മദ് ശാരൂഖ്, ഷൗക്കത് ചൗദരി എന്നിവരും യൂത്ത് ലീഗ് സംഘത്തിലുണ്ടായിരുന്നു

You Might Also Like

പൊലീസിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ കര്‍ശന നടപടി വേണം; കാസര്‍കോട്ട് മുസ്‌ലിം യൂത്ത് ലീഗ് സ്റ്റേഷൻ മാര്‍ച്ച്‌ നടത്തി

കരുതലിന്റെ വേറിട്ട മാതൃക’
തന്റെ സ്വർണ്ണ വളകൾ മുസ്‌ലിം ലീഗ് വയനാട് പുനരധിവാസ ഫണ്ടിലേക്ക് നൽകി മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ളയുടെ ഭാര്യ ജമീല

ക്രിമിനൽ പോലീസും
മാഫിയാമുഖ്യനും”പഴങ്ങാടി പോലീസ് സ്റ്റേഷനിലേക്ക് മുസ്ലിം യൂത്ത് ലീഗ് മാർച്ച് നടത്തി

പ്രാര്‍ത്ഥനകളും ശ്രമങ്ങളും വിഫലം; ഒടുവില്‍ ശ്രുതിയെ വിട്ട് ജെൻസൻ യാത്രയായി, മരണം ചികിത്സയില്‍ കഴിയവേ

മകള്‍ മരിച്ചതിനെ തുടര്‍ന്ന് ഭാര്യ വിഷാദാവസ്ഥയിൽ ; ജാമ്യം തേടിയുള്ള ഒ.എം.എ സലാമിന്റെ ഹരജി കോടതി തള്ളി

TAGGED:indialatest news

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.
[mc4wp_form]
By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
Previous Article ഗസ്സയിലെ ജനങ്ങള്‍ക്കും വേണം മാന്യമായ ജീവിതം
Next Article സ്കൂളിലെ ഓണാഘോഷം കളറാക്കാൻ കുട്ടികള്‍ കള്ള്ഷാപ്പില്‍, 7-ാം ക്ലാസുകാരൻ ഗുരുതരാവസ്ഥയില്‍, 2 ജീവനക്കാര്‍ അറസ്റ്റില്‍

Stay Connected

235.3kFollowersLike
69.1kFollowersFollow
11.6kFollowersPin
56.4kFollowersFollow
136kSubscribersSubscribe
4.4kFollowersFollow

Latest News

വിവാഹഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം;
Kerala November 15, 2024
വയനാട് ദുരിതാശ്വാസത്തിനായി ബിരിയാണി ചലഞ്ച്: 1.2 ലക്ഷം തട്ടിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Kerala November 12, 2024
ഒടുവില്‍ ദിവ്യ കീഴടങ്ങി
Kannur October 29, 2024
ആസീം വെളിമണ്ണ എന്നാൽ നമ്മുടെ ഊഹങ്ങൾക്കും പരമാവധി സാധ്യകളുടെയും അപ്പുറമാണ്.
Kerala October 24, 2024
- Advertisement -

You Might also Like

India

സിനിമാ താരങ്ങള്‍ പാൻ മസാല ബ്രാൻഡുകളെ പ്രോത്സാഹിപ്പിക്കുന്നതിനെതിരെ നടൻ ജോണ്‍ എബ്രഹാം

MattulLive MattulLive August 9, 2024
Kerala

പഴയങ്ങാടി പോലീസ് സ്റ്റേഷൻ മാർച്ച്: 20 പേർക്കെതിരേ കേസ്

MattulLive MattulLive September 8, 2024
Gulf News

ചേർത്തുപിടിച്ച് ഖത്തറും പ്രവാസികളും; കുഞ്ഞു മൽഖയ്ക്ക് ഇനി ചികിത്സ തുടങ്ങാം

MattulLive MattulLive August 20, 2024
Kerala

നാടിന്റെ നന്മയ്ക്കായി ജീവിച്ച മഹാന്മാര്‍: ബാഫഖി തങ്ങള്‍, ശിഹാബ് തങ്ങള്‍ സ്മരണികകള്‍ പുന:പ്രസിദ്ധീകരിച്ചു

MattulLive MattulLive September 8, 2024
//

We influence 20 million users and is the number one business and technology news network on the planet

Sign Up for Our Newsletter

Subscribe to our newsletter to get our newest articles instantly!

[mc4wp_form id=”847″]

Mattul liveMattul live
Follow US
© 2022 Mattul Live. All Rights Reserved.
  • Terms & Conditions
  • Insights
  • Faq
Welcome Back!

Sign in to your account