By using this site, you agree to the Privacy Policy and Terms of Use.
Accept
Mattul liveMattul liveMattul live
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Search
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Reading: ശത്രുക്കള്‍ക്ക് പാര്‍ട്ടിയെ കൊത്തി വലിക്കാന്‍ ഇട്ടുകൊടുക്കരുത്; അത് അനുഭാവി ആയാലും അംഗമായാലും ബന്ധുവായാലും’; അന്‍വറിനെതിരെ കടുത്ത വിമര്‍ശനവുമായി പി കെ ശ്രീമതി
Sign In
Font ResizerAa
Font ResizerAa
Mattul liveMattul live
  • Mattul News
  • Gulf News
  • Kannur
  • Kerala
  • India
  • World
Search
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Have an existing account? Sign In
Follow US
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Mattul live > Blog > Kerala > ശത്രുക്കള്‍ക്ക് പാര്‍ട്ടിയെ കൊത്തി വലിക്കാന്‍ ഇട്ടുകൊടുക്കരുത്; അത് അനുഭാവി ആയാലും അംഗമായാലും ബന്ധുവായാലും’; അന്‍വറിനെതിരെ കടുത്ത വിമര്‍ശനവുമായി പി കെ ശ്രീമതി
Kerala

ശത്രുക്കള്‍ക്ക് പാര്‍ട്ടിയെ കൊത്തി വലിക്കാന്‍ ഇട്ടുകൊടുക്കരുത്; അത് അനുഭാവി ആയാലും അംഗമായാലും ബന്ധുവായാലും’; അന്‍വറിനെതിരെ കടുത്ത വിമര്‍ശനവുമായി പി കെ ശ്രീമതി

MattulLive
Last updated: September 23, 2024 9:43 am
MattulLive
2 Min Read
SHARE

തിരുവനന്തപുരം: ഇടത് എംഎല്‍എ പി.വി.അന്‍വറിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ.ശ്രീമതി.

ശത്രുക്കള്‍ക്ക് പാര്‍ട്ടിയെ കൊത്തി വലിക്കാന്‍ ഇട്ടുകൊടുക്കരുതെന്ന് ശ്രീമതി വ്യക്തമാക്കി. അനുഭാവി ആയാലും അംഗമായാലും പാര്‍ട്ടി ബന്ധുവായാലും ആരായാലും ഇത് പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും പാര്‍ട്ടിയാണെന്നും പാര്‍ട്ടിയെ തളര്‍ത്തുന്ന ഇത്തരം നടപടികള്‍ ആരുടെയും ഭാഗത്തുനിന്നും ഉണ്ടാകരുതെന്നും പികെ ശ്രീമതി പറഞ്ഞു. പിവി അന്‍വര്‍ പരസ്യനീക്കം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചെങ്കിലും പാര്‍ട്ടിയെ തളര്‍ത്താന്‍ ശ്രമിച്ചെന്ന വിമര്‍ശനമാണ് മുതിര്‍ന്ന നേതാവ് പികെ ശ്രീമതി ഉന്നയിച്ചത്.

അഴീക്കോടന്‍ രാഘവന്‍ രക്തസാക്ഷിദിനത്തില്‍ സംസാരിക്കുകയായിരുന്നു ശ്രീമതി. പോലീസിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കുമെതിരെ അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ശ്രീമതിയുടെ പ്രതികരണം. പിണറായി സര്‍ക്കാര്‍ രണ്ടാമത് അധികാരത്തില്‍ വന്നതോട് കൂടി കേരളത്തിലെ പ്രതിപക്ഷവും കേന്ദ്രത്തിലെ ഭരണകക്ഷിയും മാധ്യമങ്ങളും കൂട്ടമായ നീക്കമാണ് പാര്‍ട്ടിക്കെതിരെ നടത്തികൊണ്ടിരിക്കുന്നത്. അധാര്‍മികമായ രീതിയാണ് മാധ്യമങ്ങള്‍ പിന്തുടരുന്നത്. അഴീക്കോടനെതിരെ അന്നത്തെ കാലത്തും സമാനമായ പ്രചാരണമാണ് നടത്തികൊണ്ടിരുന്നത്.

കഴിഞ്ഞ രണ്ടാഴ്ചത്തോളമായി കേരളത്തിലെ ഒരു നിയമസഭാ സാമാജികന്‍ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ മാത്രമാണ് മാധ്യമങ്ങള്‍ വാര്‍ത്തയാക്കുന്നത്. മറ്റെല്ലാ കാര്യങ്ങളും തമസ്‌കരിക്കുന്നു. അതിന്റെ യാഥാര്‍ഥ്യം മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിലൂടെ പറഞ്ഞിട്ടും മാധ്യമങ്ങള്‍ അടങ്ങിയില്ല. ഏതന്വേഷണത്തിനും നടപടിക്കും തയ്യാറാണെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടും ചെവികൊണ്ടില്ല. ആരോപണം വന്നയുടന്‍ തന്നെ ആരോപണവിധേയര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് പറയുന്നത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലും അതേ സമീപനമാണ് ഉണ്ടായത്. അന്വേഷിച്ച്‌ കണ്ടെത്താനുള്ള സാവാകാശം പോലും സര്‍ക്കാരിന് നല്‍കുന്നില്ല. അത് മാധ്യമ ഭീകരതയാണ്. കേരളത്തില്‍ മാത്രമാണ് ഇത്തരമൊരു നീക്കമുള്ളതെന്നും ശ്രീമതി പറഞ്ഞു.

അന്‍വറിനെ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞതിന് ശേഷവും വിജയരാഘവനൊഴിക പ്രമുഖ നേതാക്കളൊക്കെ വിമര്‍ശിക്കാന്‍ മടി കാണിച്ചിരുന്നു. പാര്‍ട്ടി സെക്രട്ടറിയേറ്റ് വാര്‍ത്താക്കുറിപ്പിറക്കിയ ശേഷം വിജയി എന്ന മട്ടില്‍ കുറിപ്പ് പുറത്തിറക്കി അന്‍വര്‍ തര്‍ക്കം അവസാനിപ്പിക്കുന്നതായി അറിയിച്ചിരുന്നു. അന്‍വര്‍ പാര്‍ട്ടിയെ വെട്ടിലാക്കി എന്ന് പല നേതാക്കള്‍ക്കും അഭിപ്രായമുണ്ടെങ്കിലും പി കെ ശ്രീമതി മാത്രമാണ് തുറന്ന് പറയുന്നത്.

അന്‍വര്‍ വെറും അനുഭാവി മാത്രമാണ്. പാര്‍ട്ടിയെ ശത്രൂക്കള്‍ക്കിട്ട് കൊടുത്തു എന്നിങ്ങനെയുള്ള ശ്രീമതിയുടെ പരാമര്‍ശങ്ങള്‍ പ്രധാനമാണ്. അന്‍വറിന്റെ നീക്കത്തിന് ചില പ്രമുഖരുടെ ഒത്താശയുണ്ടോ എന്ന സംശയവും പാര്‍ട്ടിയില്‍ ബലപ്പെടുന്നുണ്ട്. പിണറായിക്കെതിരായ നീക്കമായും ഇതിനെ കാണുന്നുണ്ട്. സമ്മേളനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ പിണറായു ദുര്‍ബ്ബലനാകുമെന്നും പാര്‍ട്ടിയിലെ സമവാക്യം മാറുമെന്നുമാണ് അന്‍വറിന് ലഭിച്ച സൂചന. അതോടെ വീണ്ടും പരിഗണന ലഭിക്കുമെന്നും അദ്ദേഹം കരുതുന്നു. ഉറപ്പുകളൊന്നും കിട്ടാതെയാണ് അന്‍വര്‍ പരസ്യനീക്കത്തില്‍ നിന്ന് പിന്‍മാറിയത്. ഇതിനിടെ, മുഖ്യമന്ത്രിയോടുള്ള അതൃപ്തി വ്യക്തമാക്കി അദ്ദേഹത്തൊടൊപ്പമുള്ള കവര്‍ ഫോട്ടോ അന്‍വര്‍ ഫേസ് ബുക്ക് പേജില്‍ നിന്ന് നീക്കിയിരുന്നു.

You Might Also Like

വയനാട് ഉരുള്‍പൊട്ടല്‍: മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളുടെ സ്‌പോണ്‍സറാകാം

കാസര്‍ഗോഡ് ട്രെയിൻ തട്ടി മരിച്ച കോട്ടയം സ്വദേശികളുടെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു; ബന്ധുവിൻ്റെ വിവാഹം കൂടാനെത്തിയവര്‍ക്കുണ്ടായ ദുരന്തത്തില്‍ വിറങ്ങലിച്ച്‌ ഒരു നാട്

ഫോണ്‍പേയില്‍ ഇനി ‘കടം’ ലഭിക്കും

എസ്.ഡി.പി.ഐ കൗണ്‍സിലര്‍ ബി.ജെ.പിയില്‍ ചേര്‍ന്ന് നഗരസഭ വൈസ് ചെയര്‍മാനായി

120 കി.മീ റേഞ്ച്, 1 ലക്ഷത്തിന് ഈ പുത്തന്‍ ഇ-സ്‌കൂട്ടര്‍ വിപണിയില്‍! മലയാളികള്‍ കാത്തിരിക്കണം

TAGGED:cpimlatest newsPolitics

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.
[mc4wp_form]
By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
Previous Article ഗംഗാവാലിയില്‍ നിന്ന് ലോറിയുടെ ക്രാഷ് ഗാര്‍ഡ് കണ്ടെത്തി; അര്‍ജുൻ ഓടിച്ച ലോറിയുടെതെന്ന് ഉടമ
Next Article ലോറൻസിന്റെ മൃതദേഹം മെഡിക്കല്‍ കോളേജില്‍ സൂക്ഷിക്കണം, തല്‍ക്കാലം പഠനാവശ്യത്തിന് ഉപയോഗിക്കരുത് ‘; മകളുടെ ഹ‌ര്‍ജി പരിഗണിച്ച്‌ ഹൈക്കോടതി

Stay Connected

235.3kFollowersLike
69.1kFollowersFollow
11.6kFollowersPin
56.4kFollowersFollow
136kSubscribersSubscribe
4.4kFollowersFollow

Latest News

വിവാഹഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം;
Kerala November 15, 2024
വയനാട് ദുരിതാശ്വാസത്തിനായി ബിരിയാണി ചലഞ്ച്: 1.2 ലക്ഷം തട്ടിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Kerala November 12, 2024
ഒടുവില്‍ ദിവ്യ കീഴടങ്ങി
Kannur October 29, 2024
ആസീം വെളിമണ്ണ എന്നാൽ നമ്മുടെ ഊഹങ്ങൾക്കും പരമാവധി സാധ്യകളുടെയും അപ്പുറമാണ്.
Kerala October 24, 2024
- Advertisement -

You Might also Like

Kerala

അർജുന് വേണ്ടിയുള്ള തിരച്ചിൽ നിർത്തിയപ്പോൾ ബഹളം വെച്ചവരൊക്കെ മുഴുവൻ വായിക്കണേ

MattulLive MattulLive August 21, 2024
Kerala

വയനാട് എടക്കലില്‍ ഭൂചലനമെന്ന് സംശയം. വയനാട് എടക്കലില്‍ ഉഗ്രശബ്ദം രൂപപ്പെട്ടുവന്ന് നാട്ടുകാർ

MattulLive MattulLive August 9, 2024
World

ഗസ്സയിലെ പള്ളി തകർത്ത് ഖുർആന്റെ പതിപ്പുകള്‍ കത്തിച്ച ഇസ്രായേല്‍ സൈനികരുടെ നടപടിയെ അപലപിച്ച്‌ ഹമാസ്.

MattulLive MattulLive August 25, 2024
Kerala

എം.എല്‍.എയുടെ വെളിപ്പെടുത്തല്‍: അജിത് കുമാറിനെ മാറ്റി നിര്‍ത്തി സമഗ്രാന്വേഷണം നടത്തണം-എസ്.ഡി.പി.ഐ

MattulLive MattulLive September 1, 2024
//

We influence 20 million users and is the number one business and technology news network on the planet

Sign Up for Our Newsletter

Subscribe to our newsletter to get our newest articles instantly!

[mc4wp_form id=”847″]

Mattul liveMattul live
Follow US
© 2022 Mattul Live. All Rights Reserved.
  • Terms & Conditions
  • Insights
  • Faq
Welcome Back!

Sign in to your account