By using this site, you agree to the Privacy Policy and Terms of Use.
Accept
Mattul liveMattul liveMattul live
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Search
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Reading: ആ കുഞ്ഞിന് ഗംഗാവലി തിരികെ നല്‍കി, കളിപ്പാട്ട ലോറി മാത്രം; അര്‍ജുന്റെ ഫോണ്‍, വാച്ച്‌ എന്നിവയും കണ്ടെടുത്തു
Sign In
Font ResizerAa
Font ResizerAa
Mattul liveMattul live
  • Mattul News
  • Gulf News
  • Kannur
  • Kerala
  • India
  • World
Search
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Have an existing account? Sign In
Follow US
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Mattul live > Blog > Kerala > ആ കുഞ്ഞിന് ഗംഗാവലി തിരികെ നല്‍കി, കളിപ്പാട്ട ലോറി മാത്രം; അര്‍ജുന്റെ ഫോണ്‍, വാച്ച്‌ എന്നിവയും കണ്ടെടുത്തു
Kerala

ആ കുഞ്ഞിന് ഗംഗാവലി തിരികെ നല്‍കി, കളിപ്പാട്ട ലോറി മാത്രം; അര്‍ജുന്റെ ഫോണ്‍, വാച്ച്‌ എന്നിവയും കണ്ടെടുത്തു

MattulLive
Last updated: September 26, 2024 11:13 pm
MattulLive
2 Min Read
SHARE

അങ്കോല: അർജുന്റെ ലോറിയുടെ കാബിനില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വീണ്ടെടുത്തു. ഗംഗാവലി പുഴയില്‍ നിന്ന് പുറത്തെടുത്ത ശേഷം കാബിന്റെ ഉള്‍വശം പരിശോധിച്ചപ്പോഴാണ് സാധനങ്ങള്‍ കണ്ടെത്തിയത്.

അർജുന്റെ കുഞ്ഞിന്റെ കളിപ്പാട്ട ലോറി കാബിന്റെ ഉള്ളില്‍ നിന്ന് പുറത്തെടുത്തപ്പോള്‍ കണ്ടുനിന്നവർക്കെല്ലാം അത് നൊമ്ബരമായി. ലോറിയുമായി ദൂരയാത്രയ്ക്ക് പോകുമ്ബോള്‍ മകന്റെ ഓർമ്മകളെ ഒപ്പം കൂട്ടാനായി അർജുൻ കൊണ്ടുപോയതായിരുന്നു ഈ കളിപ്പാട്ടം.

തകർന്ന നിലയിലാണ് അർജുൻ ഓടിച്ചിരുന്ന ലോറിയുടെ കാബിൻ പുഴയില്‍നിന്ന് പുറത്തെടുത്തത്. കരയിലെത്തിച്ച കാബിൻ വ്യാഴാഴ്ച രാവിലെയാണ് ക്രെയിനുകള്‍ ഉപയോഗിച്ച്‌ ദേശീയപാതയോരത്ത് എത്തിച്ചത്. തുടർന്നായിരുന്നു പരിശോധന. നേരത്തേ കാബിനകത്തുനിന്ന് അസ്ഥി അടക്കമുള്ള ശരീരഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു.

ചെളി നിറഞ്ഞ നിലയിലായിരുന്നു കാബിൻ. ദേശീയപാതയോരത്ത് എത്തിച്ച ശേഷം കാബിൻ വെട്ടിപ്പൊളിച്ച്‌ വള്ളം അടിച്ച്‌ വൃത്തിയാക്കി. തുടർന്നാണ് കാബിനകത്ത് പരിശോധിച്ചത്. കുഞ്ഞിന്റെ കളിപ്പാട്ട ലോറി, അർജുൻ ഉപയോഗിച്ചിരുന്ന രണ്ട് മൊബൈല്‍ ഫോണുകള്‍, വാച്ച്‌, ബാഗ്, പാത്രങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവയെല്ലാം കാബിനില്‍ നിന്ന് കിട്ടി. കാബിനില്‍ നിന്ന് ലഭിച്ച സാധനങ്ങള്‍ അർജുന്റെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരു അസ്ഥി കഷ്ണവും രാവിലെ നടന്ന പരിശോധനയില്‍ ലഭിച്ചിരുന്നു.

കർണാടക സർക്കാർ സാധ്യമായതെല്ലാം ചെയ്തുവെന്ന് അർജുന്റെ സഹോദരി അഞ്ജു നേരത്തേ പറഞ്ഞിരുന്നു. മലയാളികളും കേരളത്തിലെ മാധ്യമങ്ങളും ഒപ്പമുണ്ടായിരുന്നു. എന്നാല്‍ യൂട്യൂബ് ചാനലുകള്‍ നടത്തിയ വ്യാജപ്രചരണം വേദനിപ്പിച്ചെന്നും കുടുംബത്തിനും ലോറി ഉടമ മനാഫിനും ഒരുപാട് സൈബർ ആക്രമണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.

‘ആദ്യം തന്നെ സഹായിച്ചത് എം.കെ.രാഘവൻ എംപിയാണ്. സംസ്ഥാന സർക്കാരും പ്രതിനിധികളെ അയച്ച്‌ കുടുംബത്തോടൊപ്പം നിന്നു. കർണാടക എം.എല്‍.എ. സതീഷ് കൃഷ്ണ സെയില്‍ അടക്കം കൂടെ നിന്നതുകൊണ്ടാണ് ഡ്രഡ്ജർ പരിശോധന നടന്നത്. ഡ്രഡ്ജിങ് സാധ്യമാക്കാൻ കെ.സി.വേണുഗോപാലും എം.കെ.രാഘവനും നേരിട്ട് സമ്മർദ്ദം ചെലുത്തി. കുടുംബത്തിന് വേണ്ടി ജിതിനാണ് എല്ലാം ചെയ്തത്. മനാഫ് മറ്റൊരു രീതിയിലും കാര്യങ്ങള്‍ ചെയ്തു. അർജുന് വേണ്ടി പലരും പല രീതിയിലുള്ള മാർഗങ്ങള്‍ സ്വീകരിച്ചു. എല്ലാവർക്കും ഉത്തരം കിട്ടി. ലോറി കണ്ടെത്തുമെന്നും അതിന് സമയമെടുക്കുമെന്നും കാർവാർ എസ്.പി കുടുംബത്തെ ബോധ്യപ്പെടുത്തിയിരുന്നു. തുടക്കത്തില്‍ തെറ്റായ വിവരങ്ങളറിയിച്ച്‌ ചിലർ കുടുംബത്തെ അടക്കം തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. കർണാടക ഭരണകൂടം ഈശ്വർ മാല്‍പെയെ തഴഞ്ഞതല്ല’, അഞ്ജു കൂട്ടിച്ചേർത്തു.

ഡി.എൻ.എ നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നുവെന്നും നിയമപരമായ നടപടിക്രമങ്ങള്‍ പൂർത്തിയാകുന്നത് വരെ കാത്തിരിക്കുമെന്നും പറഞ്ഞ അവർ, കുടുംബത്തോടൊപ്പം നിന്ന എല്ലാവർക്കും നന്ദി അറിയിക്കുകയും ചെയ്തു.

You Might Also Like

അമിതവണ്ണം കുറച്ച്‌ വൈറലായ പത്തൊൻപതുകാരൻ; ഹൃദയാഘാതത്തെ തുടര്‍ന്ന് ബോഡിബില്‍ഡര്‍ക്ക് ദാരുണാന്ത്യം

തളിപ്പറമ്പില്‍ വീട്ടില്‍ അതിക്രമിച്ചു കയറി മാരകായുധങ്ങളുമായി ആക്രമണം: എട്ട് പേര്‍ക്കെതിരെ കേസ്

വയനാട്: ആറാം ദിനം ചാലിയാറിൻ്റെ ഇരു കരകളിലും തിരച്ചില്‍ തുടങ്ങി.

വടകരയില്‍ റോഡരികില്‍ വയോധികന്‍റെ മൃതദേഹം; കൊലപാതകമെന്ന് സംശയം

രാവിലെ മാലിന്യം കളയാന്‍ പോയ വിദ്യാര്‍ഥിനി തിരികെ വന്നില്ല; എറണാകുളം നെട്ടൂരില്‍ പെണ്‍കുട്ടി കായലില്‍ വീണതായി സംശയം

TAGGED:keralaKOZHIKODElatest news

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.
[mc4wp_form]
By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
Previous Article ഇന്നോവ, മാഷാ അള്ള’, പിവി അൻവറിന്‍റെ മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനങ്ങളോട് പ്രതികരിച്ച്‌ കെകെ രമ
Next Article തുറന്നുപറച്ചിലിന്റെ പ്രത്യാഘാതം ഭയക്കുന്നില്ല, മനസുകൊണ്ട് എല്‍ഡിഎഫ് വിട്ടിട്ടില്ല’; വീണ്ടും പിവി അൻവര്‍

Stay Connected

235.3kFollowersLike
69.1kFollowersFollow
11.6kFollowersPin
56.4kFollowersFollow
136kSubscribersSubscribe
4.4kFollowersFollow

Latest News

വിവാഹഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം;
Kerala November 15, 2024
വയനാട് ദുരിതാശ്വാസത്തിനായി ബിരിയാണി ചലഞ്ച്: 1.2 ലക്ഷം തട്ടിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Kerala November 12, 2024
ഒടുവില്‍ ദിവ്യ കീഴടങ്ങി
Kannur October 29, 2024
ആസീം വെളിമണ്ണ എന്നാൽ നമ്മുടെ ഊഹങ്ങൾക്കും പരമാവധി സാധ്യകളുടെയും അപ്പുറമാണ്.
Kerala October 24, 2024
- Advertisement -

You Might also Like

World

19-ാം വയസില്‍ ഹൃദയാഘാതം! ബോഡിബിള്‍ഡര്‍ക്ക് ദാരുണാന്ത്യം; കാരണമിത്

MattulLive MattulLive September 4, 2024
Kerala

75 അടിയോളം ഉയരമുള്ള തെങ്ങിനു മുകളില്‍ തലകീഴായി കുടുങ്ങി; യുവാവിനെ രക്ഷിച്ച്‌ അന്ഗ്നി രക്ഷാ സേന

MattulLive MattulLive September 8, 2024
Kerala

പെട്ടന്നുള്ള കനത്ത മഴ; ചാലിയാറിൽ തെരച്ചിലിന് പോയ 14 അംഗ സംഘം പരപ്പൻപാറയിലെ വനത്തിനുള്ളിൽ കുടുങ്ങി

MattulLive MattulLive August 13, 2024
India

ഭാര്യ പുരുഷ സുഹൃത്തുക്കളുമായി അടുപ്പം പുലര്‍ത്തുന്നത് ഇഷ്‌ടമായില്ല; ഭാര്യയെ ഇരുമ്പ് വടികൊണ്ട് തലക്ക് അടിച്ചു, കഴുത്ത് അറുത്തു; സംശയത്തിന്‍റെ പേരില്‍ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ്

MattulLive MattulLive August 30, 2024
//

We influence 20 million users and is the number one business and technology news network on the planet

Sign Up for Our Newsletter

Subscribe to our newsletter to get our newest articles instantly!

[mc4wp_form id=”847″]

Mattul liveMattul live
Follow US
© 2022 Mattul Live. All Rights Reserved.
  • Terms & Conditions
  • Insights
  • Faq
Welcome Back!

Sign in to your account