By using this site, you agree to the Privacy Policy and Terms of Use.
Accept
Mattul liveMattul liveMattul live
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Search
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Reading: വയനാട് ദുരന്തത്തില്‍ കുടുംബത്തിലെ 11 അംഗങ്ങള്‍ നഷ്ടപ്പെട്ട നൗഫലിന് പൂർണ്ണമായി ഏറ്റെടുക്കുമെന്ന് കെഎംസി സി
Sign In
Font ResizerAa
Font ResizerAa
Mattul liveMattul live
  • Mattul News
  • Gulf News
  • Kannur
  • Kerala
  • India
  • World
Search
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Have an existing account? Sign In
Follow US
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Mattul live > Blog > Gulf News > വയനാട് ദുരന്തത്തില്‍ കുടുംബത്തിലെ 11 അംഗങ്ങള്‍ നഷ്ടപ്പെട്ട നൗഫലിന് പൂർണ്ണമായി ഏറ്റെടുക്കുമെന്ന് കെഎംസി സി
Gulf News

വയനാട് ദുരന്തത്തില്‍ കുടുംബത്തിലെ 11 അംഗങ്ങള്‍ നഷ്ടപ്പെട്ട നൗഫലിന് പൂർണ്ണമായി ഏറ്റെടുക്കുമെന്ന് കെഎംസി സി

MattulLive
Last updated: August 10, 2024 5:30 am
MattulLive
3 Min Read
SHARE

വയനാട് ദുരന്തത്തില്‍ കുടുംബത്തിലെ 11 അംഗങ്ങള്‍ നഷ്ടപ്പെട്ട ഒമാനിലെ ജാലാൻ ബനീ ബുആലിയില്‍ പ്രവാസം ജീവിതം നയിക്കുന്ന മുണ്ടക്കൈ സ്വദേശി കളത്തിങ്കല്‍ നൗഫലിന് കൈത്താങ്ങുമായി ഒമാനിലെ പ്രവാസികള്‍

ഇദ്ദേഹത്തിന് ആവശ്യമായ സഹായങ്ങള്‍ നല്‍കാൻ ഒമാനിലെ പ്രവാസി സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും ഒരേമനസ്സോടെ മുന്നോട്ട് വരുകയാണ്. സഹായ വാഗ്ദാനവുമായി പലരും വരുന്നുണ്ടെങ്കിലും വിഷയത്തില്‍ ആദ്യം രംഗത്തെത്തിയത് മസ്കത്ത് കെ.എം.സി.സിയാണ്.

ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട നൗഫലിനെ പൂർണമായി ഏറ്റെടുക്കുമെന്ന് കെ.എം.സി.സി മസ്കത്ത് സെൻട്രല്‍ കമ്മിറ്റി പ്രസിഡന്റ് റഈസ് അഹമദ് ഗള്‍ഫ് മാധ്യമത്തോട് പറഞ്ഞു. നൗഫലിന് താമസിക്കാനാവശ്യമായ വീട്, ആവശ്യമാണെങ്കില്‍ വീടിന് സ്ഥലം, നാട്ടില്‍ തങ്ങാൻ ആഗ്രഹിക്കുന്നുവെങ്കില്‍ ഉപജീവന മാർഗം, മറ്റ് സഹായങ്ങള്‍ ആവശ്യമാണെങ്കില്‍ അവയെല്ലാം മസ്കത്ത് കെ.എം.സി.സി ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. നൗഫലിന് അടിയന്തര സഹായമായി ഒരു തുക നല്‍കിയിരുന്നു.

എന്നാല്‍ നൗഫർ ആകെ തകർന്നിരിക്കയാണെന്നും ആവശ്യങ്ങള്‍ പറയാനോ പ്രതികരിക്കാനോയുള്ള മാനസികാവസ്ഥയിലല്ലെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ കാര്യങ്ങള്‍ പിന്നീട് കൃത്യമായി അന്വേഷിച്ച ശേഷം ആവശ്യമായ എല്ലാ സഹായവും എത്തിക്കുമെന്ന് റഈസ് അഹമദ് പറഞ്ഞു.

നൗഫലിന് സഹായവുമായി മറ്റു നിരവധി വ്യക്തികളും രംഗത്തുണ്ട്. ആവ‍ശ്യമായതെല്ലാം നല്‍കുമെന്നാണ് മറ്റു പ്രവാസി സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും പ്രതികരിച്ചത്.

അതിനിടെ ജാലാൻ ബനീ ബുആലിയില്‍ നൗഫലിനോടൊപ്പം ആറു വർഷമായി ജോലി ചെയ്യുകയും താമസിക്കുകയും ചെയ്യുന്ന പെരിന്തല്‍മണ്ണ സ്വദേശി ഹംസക്ക നൗഫലുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്.

നൗഫല്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്ബില്‍ തന്നെയാണെന്നും രണ്ടു ദിവസംകൊണ്ട് വാടക വീട്ടിലേക്ക് മാറുമെന്നും അറിയിച്ചിരുന്നു. ദുരന്തത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട രണ്ടാമത്തെ പെങ്ങള്‍ക്കും മൂത്ത പെങ്ങള്‍ക്കും വാടക വീട് ലഭിച്ചിട്ടുണ്ട്.

തല്‍ക്കാലം നൗഫല്‍ അവരോടൊപ്പമാണ് താമസിക്കുക അദ്ദേഹം കൂട്ടിച്ചേർത്തു. ഹംസക്ക നടത്തുന്ന കാറ്ററിങ് കമ്ബനിയിലാണ് നൗഫല്‍ ജോലി ചെയ്യുന്നത്. പൊതുവെ ശാന്ത പ്രകൃതനും കുറച്ച്‌ മാത്രം സംസാരിക്കുകയും ചെയ്യുന്ന ആളാണ് നൗഫലെന്ന് ഹംസക്ക പറഞ്ഞു. അതിനാല്‍ കുടുതല്‍ ചോദിച്ചറിയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉരുള്‍ പൊട്ടല്‍ ദിവസം പുലർച്ചെ മൂന്ന് മണിക്കാണ് നൗഫലിന് നാട്ടില്‍ നിന്ന് ഫോണ്‍ വന്നത്. ഉരുള്‍ പൊട്ടല്‍ ഉണ്ടായെന്നും നൗഫലിന്റെ വീടും സ്ഥലവും കാണാനില്ലെന്നും ഒലിച്ച്‌ പോയെന്നുമായിരുന്നു നാട്ടില്‍ നിന്നുള്ള ഫോണ്‍ സന്ദേശം.

ഇതോടെ നൗഫല്‍ കരയാൻ തുടങ്ങിയെങ്കിലും വീട് ഒലിച്ച്‌ പോയെങ്കിലും വീട്ടിലുള്ളവർ എവിടെയെങ്കിലുമുണ്ടായിരുക്കുമെന്നാണ് നൗഫല്‍ കരുതിയത്. എന്നാല്‍ നാട്ടിലെ സഹോദരിയുടെ മകനെ വിളിച്ചപ്പോഴാണ് ഉപ്പയും ഉമ്മയും മരിച്ചെന്ന വിവരം അറിയുന്നത്. അതോടെ നൗഫല്‍ നിയന്ത്രണം വിടുകയായിരുന്നു.

പിന്നീട് രാവിലെ തന്നെ ടിക്കറ്റെടുത്ത് രാത്രി 11.30 മസ്കത്തില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള സലാം എയറില്‍ നാട്ടില്‍ അയക്കാനുള്ള ശ്രമമായിരുന്നു. ആകെ തകർന്നു പോയ നൗഫലിനെ ബുആലിയില്‍ നിന്ന് 300ലധികം കിലോ മീറ്റർ അകലെയുള്ള വിമാനത്താവളത്തില്‍ എത്തിക്കലും നാട്ടിലേക്കും അയക്കലും ഏറെ ശ്രമകരമായിരുന്നുവെന്ന് ഹംസക്ക പറഞ്ഞു.

വിമാനത്താവളത്തില്‍ ദുരന്തം അറിഞ്ഞ് നാട്ടില്‍ പോവുന്ന മറ്റ് മൂന്ന് പേർ കൂടിയുണ്ടായത് അനുഗ്രഹമായെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ ഉപ്പയുടെയും ഉമ്മയുടെയും മൃതദേഹം കിട്ടിയെങ്കിലും നൗഫലിനെ കാത്തിരിക്കാൻ പറ്റാത്ത അവസ്ഥയായതിനാല്‍ ആദ്യം ഉപ്പയുടെയും പിന്നീട് ഉമ്മയുടെയും മൃതദേഹം മറവ് ചെയ്യുകയായിരുന്നു.

തൊട്ടടുത്ത ദിവസമാണ് നൗഫലിന്റെ മൂത്ത മകള്‍ നഫ്‍ല നസ്റിന്റെ മൃതദേഹം ലഭിച്ചത്. സഹോദരന്റെ ഭാര്യ മുഹ്സിന, മകള്‍ ആയിഷ ആമിന എന്നിവരുടെ മൃതദേഹങ്ങള്‍ തെട്ടടുത്ത ദിവസങ്ങളിലാണ് ലഭിച്ചത്. ആറു പേരുടെ മൃതദേഹങ്ങള്‍ ഇനിയും കിട്ടിയിട്ടില്ല. നൗഫലുമായി നിരന്തരം ബന്ധപ്പെടുമെന്നും നാട്ടില്‍ പോയാല്‍ ഉടൻ നൗഫലിനെ പോയി കാണുമെന്നും ഹംസക്ക പറഞ്ഞു.

ഒമാനിലെ വിസ നിലവിലുണ്ടെന്നും എപ്പോള്‍ വേണമെങ്കിലും ജോലിയില്‍ വന്ന് ചേരാമെന്നും ഹംസക്ക പറഞ്ഞു

You Might Also Like

കാരുണ്യത്തിന്റെ കൈത്താങ്ങായി ബഹ്റൈൻ സി എച് സെന്റർ പരിയാരം തളിപ്പറമ്പ് ചാപ്റ്റർ

ഒരു രൂപ വാങ്ങാതെ വൈറ്റ് ഗാർഡ് സംസ്കാരങ്ങള്‍ നടത്തി; വിവിധ സന്നദ്ധ സേവകര്‍ കൈമെയ് മറന്ന് പ്രവര്‍ത്തിച്ചിടത്താണ് സര്‍ക്കാരിന്റെ കൊള്ള:

യുവാവിന്റെ മരണം; സഹോദരന്‍ അടക്കം നാലുപേര്‍ കസ്‌റ്റഡിയില്‍

കാഫിര്‍ സ്ക്രീൻഷോട്ട്: സാമൂഹ്യ അന്തരീക്ഷത്തിന് കോട്ടമുണ്ടാക്കുന്ന നീക്കം, ഇടതുപക്ഷം കേരളത്തോട് മാപ്പ് പറയണം: പി. മുജീബുറഹ്മാൻ

ദിവസങ്ങൾക്ക് ശേഷം അവർ ചിരിച്ചു വയനാട് ദുരന്തഭൂമിയിലെ കുരുന്നുകൾക്ക് വിനോദയാത്രയൊരുക്കി എം.എസ്.എഫ്

TAGGED:keralakmccwayanad

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.
[mc4wp_form]
By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
Previous Article ദുരന്തഭൂമിയിലേക്ക് പ്രധാനമന്ത്രി എത്തുന്നു; പ്രതീക്ഷയോടെ വയനാട്, പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമോ..
Next Article സംസ്ഥാനത്ത് ഇന്ന് സ്വർണവില ഇന്നും ഉയർന്നു. പവന് ഇന്ന് 160 രൂപ വർധിച്ചു

Stay Connected

235.3kFollowersLike
69.1kFollowersFollow
11.6kFollowersPin
56.4kFollowersFollow
136kSubscribersSubscribe
4.4kFollowersFollow

Latest News

വിവാഹഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം;
Kerala November 15, 2024
വയനാട് ദുരിതാശ്വാസത്തിനായി ബിരിയാണി ചലഞ്ച്: 1.2 ലക്ഷം തട്ടിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Kerala November 12, 2024
ഒടുവില്‍ ദിവ്യ കീഴടങ്ങി
Kannur October 29, 2024
ആസീം വെളിമണ്ണ എന്നാൽ നമ്മുടെ ഊഹങ്ങൾക്കും പരമാവധി സാധ്യകളുടെയും അപ്പുറമാണ്.
Kerala October 24, 2024
- Advertisement -

You Might also Like

Kerala

ആ കുഞ്ഞിന് ഗംഗാവലി തിരികെ നല്‍കി, കളിപ്പാട്ട ലോറി മാത്രം; അര്‍ജുന്റെ ഫോണ്‍, വാച്ച്‌ എന്നിവയും കണ്ടെടുത്തു

MattulLive MattulLive September 26, 2024
Kerala

ആശുപത്രി കിടക്കയിൽ നിന്ന് അവസാനമായി അമ്മയെ കാണാൻ ശ്രുതിയെത്തി’
ശ്രുതിയുടെ ആഗ്രഹം ആദരവുകളോടെ നിറവേറ്റി വൈറ്റ് ഗാർഡ്

MattulLive MattulLive September 19, 2024
Travel

ഓണാവധി ആഘോഷമാക്കാം: ഇടുക്കി, ചെറുതോണി ഡാമുകള്‍ സന്ദര്‍ശിക്കുന്നതിന്  പൊതുജനങ്ങള്‍ക്ക് അനുമതി

MattulLive MattulLive September 6, 2024
Kerala

395 കഞ്ചാവ് ചെടികള്‍; അട്ടപ്പാടിയില്‍ വൻ കഞ്ചാവ് വേട്ട

MattulLive MattulLive August 28, 2024
//

We influence 20 million users and is the number one business and technology news network on the planet

Sign Up for Our Newsletter

Subscribe to our newsletter to get our newest articles instantly!

[mc4wp_form id=”847″]

Mattul liveMattul live
Follow US
© 2022 Mattul Live. All Rights Reserved.
  • Terms & Conditions
  • Insights
  • Faq
Welcome Back!

Sign in to your account