By using this site, you agree to the Privacy Policy and Terms of Use.
Accept
Mattul liveMattul liveMattul live
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Search
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Reading: ‘എം.എല്‍.എയുടെ റോപ്പ് കട്ട കള്ളന് നന്ദി; മലപ്പുറം എസ്.പിയെക്കുറിച്ച്‌ ഞങ്ങള്‍ പറഞ്ഞതെല്ലാം സത്യമെന്ന് വ്യക്തമായി’- പി.കെ നവാസ്
Sign In
Font ResizerAa
Font ResizerAa
Mattul liveMattul live
  • Mattul News
  • Gulf News
  • Kannur
  • Kerala
  • India
  • World
Search
  • Mattul News
  • Kannur
  • Gulf News
  • Kerala
  • India
  • Entertainment
  • Fashion
  • Travel
  • World
  • Business
  • Tech
Have an existing account? Sign In
Follow US
  • Terms & Conditions
  • Insights
  • Faq
© 2024 Mattul Live. All Rights Reserved.
Mattul live > Blog > Kerala > ‘എം.എല്‍.എയുടെ റോപ്പ് കട്ട കള്ളന് നന്ദി; മലപ്പുറം എസ്.പിയെക്കുറിച്ച്‌ ഞങ്ങള്‍ പറഞ്ഞതെല്ലാം സത്യമെന്ന് വ്യക്തമായി’- പി.കെ നവാസ്
Kerala

‘എം.എല്‍.എയുടെ റോപ്പ് കട്ട കള്ളന് നന്ദി; മലപ്പുറം എസ്.പിയെക്കുറിച്ച്‌ ഞങ്ങള്‍ പറഞ്ഞതെല്ലാം സത്യമെന്ന് വ്യക്തമായി’- പി.കെ നവാസ്

MattulLive
Last updated: August 30, 2024 1:52 pm
MattulLive
4 Min Read
SHARE

മലപ്പുറം: പി.വി അൻവർ എം.എല്‍.എയും മലപ്പുറം എസ്.പി എസ്. ശശിധരനും തമ്മിലുള്ള പോര് കനക്കുന്നതിനിടെ ഉദ്യോഗസ്ഥനെതിരെ തങ്ങള്‍ നേരത്തെ ഉന്നയിച്ച ആരോപണങ്ങളെല്ലാം ഇപ്പോള്‍ സത്യമെന്ന് തെളിഞ്ഞതായി എം.എസ്.എഫ് സംസ്ഥാന അധ്യക്ഷൻ പി.കെ നവാസ്.

എ.എസ്.ഐ ശ്രീകുമാറിൻ്റെ മരണത്തില്‍ പങ്ക്, ആത്മഹത്യാക്കുറിപ്പ് അടങ്ങിയ ഡയറി നശിപ്പിച്ചു, താനൂർ കസ്റ്റഡികൊലയില്‍ പങ്ക്, താനൂർ ബോട്ടപകടം അട്ടിമറിക്കാൻ നേതൃത്വം നല്‍കി, മലപ്പുറത്ത് ആസൂത്രിതമായി കേസുകള്‍ കെട്ടിച്ചമച്ച്‌ ക്രിമിനല്‍ ജില്ലയാക്കാൻ ശ്രമിക്കുന്നു തുടങ്ങിയ നിരവധി ആരോപണങ്ങള്‍ മാസങ്ങള്‍ക്ക് മുൻപ് തങ്ങളുന്നയിച്ചിരുന്നു. അന്നത് രാഷ്ട്രീയ പ്രേരിതമെന്ന് പറഞ്ഞ ഭരണപക്ഷവും അവരുടെ എം.എല്‍.എമാരും ഇപ്പോള്‍ സ്വന്തം പോസ്റ്റില്‍ ഗോളടിച്ച്‌ പക വീട്ടുകയാണെന്ന് നവാസ് ചൂണ്ടിക്കാട്ടി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പി.കെ നവാസിന്റെ പ്രതികരണം.

‘കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാപ്പ ചുമത്തി നാടുകടത്തുന്ന ജില്ലയായി മലപ്പുറത്തെ മാറ്റുന്നു, കോട്ടക്കല്‍ സ്റ്റേഷനില്‍ പുതിയ കെട്ടിടനിർമാണത്തിന്റെ ഭാഗമായി അനധികൃതമായി പണം പിരിച്ച്‌ പോക്കറ്റിലാക്കി, മലപ്പുറം എം.എസ്.പി സ്കൂളിലെ അധ്യാപക നിയമനത്തില്‍ വൻ തുക കോഴ വാങ്ങി, എസ്.പിയുടെ ക്യാമ്ബ് ഓഫീസിനകത്തു നിന്ന് മരങ്ങള്‍ മുറിച്ച്‌ സ്വന്തമായി ഫർണിച്ചർ ഉണ്ടാക്കുകയും പുറത്തേക്ക് വില്‍ക്കാൻ നേതൃത്വം നല്‍കുകയും ചെയ്തു, ജില്ലയില്‍ കൃത്രിമമായി കഞ്ചാവ് കേസുകള്‍ ഉണ്ടാക്കുന്നു, എറണാകുളം റൂറല്‍ എ.എസ്.പി ‌‌ആയിരുന്ന സമയത്ത് ഇത്തരം കള്ളക്കേസുണ്ടാക്കി ആറ് ചെറുപ്പക്കാരുടെ ജീവിതം തകർത്ത കേസ് വർഷങ്ങളായി അധികാരം ഉപയോഗിച്ച്‌ ഫ്രീസ് ചെയ്തിരിക്കുന്നു, മോൻസണ്‍ മാവുങ്കലെന്ന ഭൂലോക ഫ്രോഡുമായി അടുത്ത ബന്ധം, വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തു, ഇതിനെല്ലാം പിന്നില്‍ സി.പി.എം ജില്ലാ കമ്മറ്റിയംഗമായ അനില്‍ ആണ്, എല്ലാ കച്ചവടത്തിൻ്റേയും ഒരു ഓഹരി പറ്റിയത് അനിലാണ്’- എന്നുള്ള ആരോപണങ്ങളും തങ്ങളുന്നയിച്ചിരുന്നതായി പി.കെ നവാസ് പറയുന്നു.

‘ഭരണപക്ഷ എം.എല്‍.എ ആയ തന്റെ അമ്യൂസ്മെൻ്റ് പാർക്കില്‍ നിന്ന് 60 ലക്ഷത്തിൻ്റെ റോപ്പ് കാണാതായിട്ട് ഞാൻ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തി അത് കണ്ടെത്തിത്തന്നില്ല’- എന്നതാണ് അൻവർ എം.എല്‍.എയുടെ ഈ പോരാട്ടത്തിന് കാരണം. എന്തായാലും, അൻവർ എം.എല്‍.എയുടെ റോപ്പ് കട്ട കള്ളന് നന്ദി. പിണറായി വിജയന്റെ ഒരു ഫോണ്‍കോളില്‍ എല്ലാത്തിനും ശുഭവസാനമാകുമെന്നറിയാം. കാരണം അന്ന് മുതലേ എസ്.പിയുടെ അങ്കിള്‍ ബന്ധത്തെ പറ്റി തങ്ങള്‍ പറയുന്നുണ്ട്’.

ഉന്നത പൊലീസ് മേധാവിക്കെതിരായ കൊലപാതകം മുതല്‍ കട്ടെടുക്കല്‍ വരെയുള്ള ആരോപണങ്ങളും തെളിവുകളുമുള്ള സ്ഥിതിക്ക് അദ്ദേഹത്തിനും, ഇതില്‍ പങ്കുള്ള ഇപ്പോഴും ജില്ലക്കകത്ത് ജോലി ചെയ്യുന്ന ഡിവൈ.എസ്.പിമാർ, ഈ കേസുകള്‍ അട്ടിമറിക്കാൻ കൂട്ടുനിന്ന എസ്.ഐമാർ, സി.ഐമാർ എന്നിവരെയും ചേർത്ത് അന്വേഷണത്തിന് തയാറാവണം. അന്വേഷണ സംഘത്തിനു മുന്നില്‍ ആവശ്യമുള്ള തെളിവുകള്‍ നല്‍കാൻ തയാറാണെന്നും പി.കെ നവാസ് കൂട്ടിച്ചർത്തു

പി.കെ നവാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

അൻവർ എം.എല്‍.എ യുടെ 60 ലക്ഷത്തിന്റെ റോപ്പ് കട്ട കള്ളന്മാർക്ക് നന്ദി..!

മലപ്പുറം Sp യെ കുറിച്ച്‌ മാസങ്ങള്‍ക്ക് മുൻപ് ചില ആരോപണങ്ങള്‍ ഞങ്ങള്‍ ഉന്നയിച്ചിരുന്നു.

> ASI ശ്രീകുമാറിൻ്റെ മരണത്തില്‍ പങ്കുണ്ട്.

>ആത്മഹത്യ കുറിപ്പ് അടങ്ങിയ ഡയറി നശിപ്പിച്ചു.

>താനൂർ കസ്റ്റഡി കൊലപാതകത്തില്‍ പങ്ക്.

>താനൂർ ബോട്ടപകടം അട്ടിമറിക്കാൻ നേതൃത്വം നല്‍കി.

>മലപ്പുറത്ത് ആസൂത്രിതമായി കേസുകള്‍ കെട്ടിച്ചമച്ച്‌ ക്രിമിനല്‍ ജില്ലയാക്കാൻ ശ്രമിക്കുന്നു.

>കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാപ്പ ചുമത്തി നാടുകടത്തുന്ന ജില്ലയായി മലപ്പുറത്തെ മാറ്റുന്നു

>കോട്ടക്കല്‍ സ്റ്റേഷനില്‍ പുതിയ കെട്ടിടനിർമ്മാണത്തിന്റെ ഭാഗമായി അനധികൃത പണം പിരിക്കുകയും പോക്കറ്റിലാക്കുകയും ചെയ്തിട്ടുണ്ട്.

>കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ഭാര്യയുടെ പ്രസവം കഴിഞ് നാട്ടിലേക്ക് കുട്ടിയേയും അമ്മയെയും കൊണ്ടു പോകുന്ന വഴിക്ക് മലപ്പുറം ജില്ലയിലെ എല്ലാ അങ്ങാടിയിലും പോലീസിന് നിർത്തി വിഐപി പരിഗണന കൊടുക്കുന്ന അല്പത്തരവും ഇദ്ദേഹം കാണിച്ചു.

>മലപ്പുറം എം എസ് പി സ്കൂളിലെ അധ്യാപക നിയമനത്തില്‍ വൻ തുക കോഴ വാങ്ങി.

>എസ് പിയുടെ ക്യാമ്ബ് ഓഫീസിനകത്ത് നിന്ന് മരങ്ങള്‍ മുറിച്ച്‌ സ്വന്തമായി ഫർണിച്ചർ ഉണ്ടാക്കുകയും, പുറത്തേക്ക് വില്‍ക്കാൻ നേതൃത്വം നല്‍കുകയും ചെയ്തു.

>ജില്ലയില്‍ കൃത്രിമമായി കഞ്ചാവ് കേസുകള്‍ ഉണ്ടാക്കുന്നു, എറണാകുളം റൂറല്‍ asp ആയ സമയത്ത് ഇത്തരം കള്ള കേസുണ്ടാക്കി 6 ചെറുപ്പക്കാരുടെ ജീവിതം തകർത്ത കേസില്‍വർഷങ്ങളായി അധികാരം ഉപയോഗിച്ച്‌ ഇദ്ദേഹം ഫ്രീസ് ചെയ്തിരിക്കുകയാണ്.

> മൊണ്‍സൻ മാവുങ്ങലെന്ന ഭൂലോക ഫ്രോഡുമായി അടുത്ത ബന്ധം, വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തു.

>ഇതിനെല്ലാം പിറകില്‍ CPIM ജില്ലാ കമ്മറ്റി അംഗമായ അനില്‍ ആണ് ,എല്ലാ കച്ചവടത്തിൻ്റെയും ഒരു ഓഹരി പറ്റിയത് അനിലാണ്

ഇങനെ ഗുരുതരമായ ആരോപണം ഞങ്ങള്‍ ഉന്നയിച്ചപ്പോള്‍, രാഷ്ട്രീയ പ്രേരിതമെന്ന് പറഞ ഭരണപക്ഷവും ഭരണപക്ഷ എം.എല്‍.എ മാരും ഇപ്പൊ സ്വന്തം പോസ്റ്റില്‍ ഗോളടിച്ച്‌ പക വീട്ടുകയാണ്.

അൻവർ എം.എല്‍.എ യുടെ ഈ പോരാട്ടത്തിന് കാരണം ഒന്നേ ഒന്ന് മാത്രം “ഭരണപക്ഷ എം.എല്‍.എ ആയ എന്റെ അമ്യൂസ്മെൻ്റ് പാർക്കില്‍ നിന്ന് 60 ലക്ഷത്തിൻ്റെ റോപ്പ് കാണാതായിട്ട് ഞാൻ നല്‍കിയ പരാതിയില്‍ അന്വോഷണം നടത്തി എന്റെ റോപ്പ് കണ്ടെത്തി തന്നില്ല. അൻവർ എം.എല്‍.എ യുടെ റോപ്പ് കട്ട കള്ളന് നന്ദി.

ഇങ്ങനെ ഒക്കെ ആണെങ്കിലും ഒരു വർഷം മുൻപ് ഞങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം സത്യമാണെന്ന് ഈ ചക്കളത്തില്‍ പോരില്‍ പുറത്ത് വന്നതില്‍ സന്തോഷം.

പിണറായി വിജയന്റെ ഒരു ഫോണ്‍കോളില്‍ എല്ലാത്തിനും ശുഭവസാനമാകുമെന്നറിയാം. കാരണം അന്ന് മുതലേ sp യുടെ അങ്കിള്‍ ബന്ധത്തെ പറ്റി ഞങള്‍ പറയുന്നുണ്ട്.

എങ്കിലും പറയാം ഉന്നത പോലീസ് മേധാവിക്കെതിരെയുള്ള കൊലപാതകം മുതല്‍ കട്ടെടുക്കല്‍ വരെയുള്ള ആരോപണങ്ങളും തെളിവുകളും ഉള്ള സ്ഥിതിക്ക് അദ്ദേഹത്തിനും ഇതില്‍ പങ്കുള്ള ഇപ്പോഴും ജില്ലക്കകത്ത് ജോലി ചെയ്യുന്ന dysp മാർ ഈ കേസുകള്‍ അട്ടിമറിക്കാൻ കൂട്ട് നിന്ന SI,CI മാർ എന്നിവരെയും ചേർത്ത് അന്വോഷണത്തിന് തയ്യാറാകണം.

അന്വേഷണ സംഘത്തിൻ്റെ മുന്നില്‍ ആവശ്യമുള്ള തെളിവുകള്‍ നല്‍കാൻ തയ്യാറാണ്.

You Might Also Like

ഉരുള്‍പൊട്ടി കല്ലും മണ്ണും വെള്ളവും ഒഴുകിയെത്തിയപ്പോള്‍ 15 പേരെ ജീവിതത്തിലേക്ക് പിടിച്ചുകയറ്റിയ ശരത് ബാബു ഇനി ചൂരല്‍മലയിലുള്ളവരുടെ മനസുകളില്‍ ജീവിക്കും.

പാപ്പനംകോട് ഉണ്ടായത് തീപിടിത്തമല്ല കൊലപാതകം: മരിച്ചത് സ്ഥാപനത്തിലെ ജീവനക്കാരിയും ആണ്‍സുഹൃത്തും

വീട്ടിലേക്ക് ഫോണ്‍ വിളിക്കുന്നതിനിടെ കുഴഞ്ഞുവീണു; ആശുപത്രിയിലെത്തിച്ചപ്പോഴേക്കും പ്രവാസി മലയാളി മരിച്ചു

ഷവര്‍മ കഴിച്ചു, പിന്നാലെ ഛര്‍ദിച്ച്‌ കുഴഞ്ഞുവീണു; ഒരാഴ്ചയായി ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു,

ഗുജറാത്തില്‍ വെള്ളപ്പൊക്കത്തില്‍ മുതലക്കൂട്ടങ്ങള്‍ ഒഴുകിയെത്തി, പുറത്തിറങ്ങാനാകാതെ ജനങ്ങള്‍,

TAGGED:keralalatest newspolicePolitics

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.
[mc4wp_form]
By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
Previous Article 120 കി.മീ റേഞ്ച്, 1 ലക്ഷത്തിന് ഈ പുത്തന്‍ ഇ-സ്‌കൂട്ടര്‍ വിപണിയില്‍! മലയാളികള്‍ കാത്തിരിക്കണം
Next Article മുസ്ലിം യൂത്ത് ലീഗ് ലോങ് മാര്‍ച്ച്‌ സെപ്റ്റംബര്‍ 8, 9 തിയ്യതികളില്‍

Stay Connected

235.3kFollowersLike
69.1kFollowersFollow
11.6kFollowersPin
56.4kFollowersFollow
136kSubscribersSubscribe
4.4kFollowersFollow

Latest News

വിവാഹഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം;
Kerala November 15, 2024
വയനാട് ദുരിതാശ്വാസത്തിനായി ബിരിയാണി ചലഞ്ച്: 1.2 ലക്ഷം തട്ടിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Kerala November 12, 2024
ഒടുവില്‍ ദിവ്യ കീഴടങ്ങി
Kannur October 29, 2024
ആസീം വെളിമണ്ണ എന്നാൽ നമ്മുടെ ഊഹങ്ങൾക്കും പരമാവധി സാധ്യകളുടെയും അപ്പുറമാണ്.
Kerala October 24, 2024
- Advertisement -

You Might also Like

India

ലീഗ് പ്രതിനിധി സംഘം ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി

MattulLive MattulLive September 19, 2024
Kerala

കോളേജിലെ ഓണാഘോഷത്തിനിടെ അദ്ധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു

MattulLive MattulLive September 12, 2024
Kerala

കരുതലിന്റെ വേറിട്ട മാതൃക’
തന്റെ സ്വർണ്ണ വളകൾ മുസ്‌ലിം ലീഗ് വയനാട് പുനരധിവാസ ഫണ്ടിലേക്ക് നൽകി മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ളയുടെ ഭാര്യ ജമീല

MattulLive MattulLive August 10, 2024
India

ഒമ്ബതു മാസം മുമ്പ് വിവാഹം ചെയ്ത യുവതിയെ ഭർത്താവ് തലക്കടിച്ച്‌ കൊന്നു

MattulLive MattulLive August 24, 2024
//

We influence 20 million users and is the number one business and technology news network on the planet

Sign Up for Our Newsletter

Subscribe to our newsletter to get our newest articles instantly!

[mc4wp_form id=”847″]

Mattul liveMattul live
Follow US
© 2022 Mattul Live. All Rights Reserved.
  • Terms & Conditions
  • Insights
  • Faq
Welcome Back!

Sign in to your account